Enter your Email Address to subscribe to our newsletters
Kozhikode, 13 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട്∙ ഷാഫി പറമ്പിലിനു നേരെയുണ്ടായ പൊലീസ് മർദനത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ, പൊലീസ് കടുത്ത സമ്മർദത്തിൽ. മർദനമേറ്റത് എംപിക്ക് ആയതിനാൽ, പ്രിവിലിജ് കമ്മിറ്റിക്കു മുന്നിൽ വിഷയം എത്തിക്കുമെന്നും പൊലീസുകാർ ഡൽഹിയിൽ പോകേണ്ടി വരുമെന്നും എം.കെ.രാഘവൻ എംപി പ്രഖ്യാപിച്ചുകഴിഞ്ഞു. 6 മാസം കഴിഞ്ഞാൽ റൂറൽ എസ്പി കെ.ഇ.ബൈജുവും ഞങ്ങളും തമ്മിലൊന്നു കാണേണ്ടി വരുമെന്നാണ് കെ.സി.വേണുഗോപാൽ എംപി പ്രതിഷേധ സംഗമത്തിൽ പറഞ്ഞത്.
2 ഡിവൈഎസ്പിമാരെയും പേരെടുത്തു പറഞ്ഞാണ് നേതാക്കൾ വിമർശിച്ചത്. ഐജി ഓഫിസ് മാർച്ചിലും പേരാമ്പ്രയിലെ പ്രതിഷേധ സംഗമത്തിലും പ്രവർത്തകർ പതിവില്ലാത്ത വിധം രൂക്ഷമായാണു പൊലീസിനെതിരെ തിരിഞ്ഞത്. പേരാമ്പ്രയിൽ കൂവി വിളിച്ച് പൊലീസുകാരെ ജനം തള്ളിമാറ്റി. 2 ഡിവൈഎസ്പിമാർ അടക്കം 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വടകര എസ്പിയുടെ വീടിനു മുന്നിൽ യുഡിഎഫ് ഉപരോധ സമരം നടത്തുമെന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഇന്നലെ ഉച്ചയ്ക്കു പറഞ്ഞതും നിലപാടു കടുപ്പിക്കുന്നതിന്റെ സൂചനയായി.
ഇതിനു പുറമെ, നേതാക്കളും പ്രവർത്തകരും ഒരു പോലെ പേരെടുത്തു വിമർശിക്കുന്നതു പൊലീസുകാരെ സമ്മർദത്തിലാഴ്ത്തുന്നുണ്ട്. പ്രിവിലിജ് കമ്മിറ്റിയുടെ ഇടപെടലുണ്ടാകുമെന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്. ഒടുവിൽ, റൂറൽ എസ്പിയും പൊലീസുകാരെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ലാത്തിച്ചാർജ് നടന്നിട്ടില്ലെന്നു പറഞ്ഞതിലൂടെ സംഭവത്തിൽനിന്നു കൈകഴുകിയ എസ്പി, പൊലീസിനകത്തെ ചിലർ മനഃപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും ഉയർത്തിയിട്ടുണ്ട്.
അതേസമയം നടന്ന പ്രതിഷേധത്തിൽ ഷാഫി ഉൾപ്പെടെ 700 പേർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കോഴിക്കോട് നടക്കാവിലെ ഐജി ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രവർത്തകർ ധർണ നടത്തി. ധർണയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു, ഇത് പോലീസും തൊഴിലാളികളും തമ്മിൽ സംഘർഷത്തിന് കാരണമായി. പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ അടിയന്തര ഇടപെടലും നടപടിയും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി.
പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രതിഷേധ യോഗത്തിനിടെ തൊഴിലാളികൾ പോലീസിനെ വളഞ്ഞു. പിന്നീട് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. സമാധാനം നിലനിർത്താൻ ഉത്തരവാദിയായ എംപി നേരിട്ട് അക്രമത്തിന് ശ്രമിക്കുകയാണെന്നും ജില്ലയിൽ ആസൂത്രിതമായ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു.
---------------
Hindusthan Samachar / Roshith K