Enter your Email Address to subscribe to our newsletters
parashinikkadav, 13 ഒക്റ്റോബര്‍ (H.S.)
കണ്ണൂർ ∙ കെഎസ്ആർടിസിയിൽ വൻ വികസനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ബസ് സ്റ്റേഷനുകളെ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഗതാഗത മന്ത്രി . പറശ്ശിനിക്കടവിന്റെ വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറശ്ശിനിക്കടവിൽ മാർച്ച് മാസത്തോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എസി ബോട്ട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സഫാരി ക്രൂയിസ് മാതൃകയിൽ കവ്വായി കായലിലും സർവീസ് ആരംഭിക്കും. പറശ്ശിനിക്കടവിലേക്ക് രാത്രി സമയങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താൻ തയാറാകുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നായി 3.5 കോടി രൂപ ചെലവഴിച്ച് വിപുലീകരിക്കുന്ന ബോട്ട് ടെർമിനൽ, ഒരുകോടി രൂപയുടെ പറശ്ശിനിക്കടവ് നദീസംരക്ഷണ പദ്ധതി, 2.84 കോടി രൂപയുടെ പറശ്ശിനിക്കടവ് സൗന്ദര്യവൽക്കരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് നിർവഹിച്ച ശേഷം പറശ്ശിനിക്കടവിൽ സർവീസ് തുടങ്ങിയ പുതിയ രണ്ട് ബോട്ടുകളും മന്ത്രി നാടിനു സമർപ്പിച്ചു.
---------------
Hindusthan Samachar / Roshith K