Enter your Email Address to subscribe to our newsletters
Maharashtra, 14 ഒക്റ്റോബര്‍ (H.S.)
മഹാരാഷ്ട്രയില്‍ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. ഇലക്‌ട്രിക് വയറില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെയാണ് സംഭവം.ഉത്സവ് പാട്ടില്‍ (28) ആണ് അന്തരിച്ചത്.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിവ-ഷില്‍ റോഡിലെ ഖാർഡിഗാവിലെ സുദാമ റെസിഡൻസിക്ക് സമീപം ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ടോറന്റ് പവർ കമ്ബനിയുടെ ഓവർഹെഡ് വയറുകളില്‍ പ്രാവ് കുടുങ്ങിയതായി താനെ ഫയർ ബ്രിഗേഡിന് ഫോണ്‍ സന്ദേശം ലഭിച്ചു.
ദിവ ബീറ്റ് ഫയർ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനിടെ, രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ അബദ്ധത്തില്‍ ഒരു ഹൈടെൻഷൻ ഇലക്‌ട്രിക് കേബിളില്‍ സ്പർശിക്കുകയും വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്തു. അവരെ ഉടൻ തന്നെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവയിലെ ദതിവാലി സ്വദേശിയായ ഉത്സവ് പാട്ടീല്‍ (28) ആണ് മരിച്ചതെന്ന് താനെ ഫയർ ബ്രിഗേഡിന്റെ ചീഫ് ഫയർ ഓഫീസർ ഗിരീഷ് സലാകെ സ്ഥിരീകരിച്ചു. പാല്‍ഘറിലെ വാഡ സ്വദേശിയായ ആസാദ് പാട്ടീല്‍ (29) എന്ന പരിക്കേറ്റ ഉദ്യോഗസ്ഥന് കൈയ്ക്കും നെഞ്ചിനും പൊള്ളലേറ്റു.ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അഗ്നിശമന സേനാംഗങ്ങള്‍ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്ന് താമസക്കാരും സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.
വൈദ്യുതി വിതരണം വിച്ഛേദിക്കാൻ ബന്ധപ്പെട്ട കമ്ബനിയെ മുൻകൂട്ടി അറിയിക്കുന്നത് പോലുള്ള സ്റ്റാൻഡേർഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് താമസക്കാർ അവകാശപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR