Enter your Email Address to subscribe to our newsletters
Kannur, 16 ഒക്റ്റോബര്‍ (H.S.)
തളിപ്പറമ്ബ് നഗരത്തില്‍ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി മോഷണം നടത്തിയ യുവതി അറസ്റ്റില്‍.
തീപിടിത്തം നടന്ന സ്ഥലത്തിന് എതിർവശത്തുള്ള നിബ്രാസ് ഹൈപ്പർമാർക്കറ്റിലാണ് മോഷണം നടന്നത്. ഏകദേശം പതിനായിരം രൂപയുടെ സാധനങ്ങള്‍ പർദ്ദ ധരിച്ച സ്ത്രീ മോഷ്ടിച്ചതായി കടയുടമയായ നിസാർ പരാതി നല്‍കിയിരുന്നു.
തീപിടിത്തത്തില്‍ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കവെയാണ് ഈ മോഷണം നടന്നത്. മോഷണം പൂർത്തിയാക്കിയ ശേഷം, സ്ത്രീ തീയണയ്ക്കാൻ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോയി കടന്നുകളയുകയായിരുന്നു. സൂപ്പർമാർക്കറ്റില്‍ നിന്ന് യുവതി സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസില്‍ പരാതി നല്‍കി.
തുടർന്നുള്ള അന്വേഷണത്തിലാണ് യുവതി പിടിയിലായത്. തളിപ്പറമ്ബിനടുത്തുള്ള ഒരു പഞ്ചായത്തിലെ നിവാസിയാണ് ഈ യുവതി. പൊലീസ് കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കാതെ, മോഷ്ടിച്ച സാധനങ്ങളുടെ മൂല്യം യുവതിയില്‍ നിന്ന് വസൂലാക്കി വിട്ടയച്ചു. അതിനിടെ, മറ്റൊരു സ്ത്രീയും കടയില്‍ മോഷണം നടത്തിയെങ്കിലും അവർ കൈയോടെ പിടിക്കപ്പെട്ടു. തളിപ്പറമ്ബ് ബസ് സ്റ്റാൻഡിനു സമീപമുള്ള കെ വി കോംപ്ലക്സില്‍ വ്യാഴാഴ്ച വൻ തീപിടിത്തം ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. 15 ഫയർ യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് തീ കെടുത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR