താമരശ്ശേരിയിലെ ഒമ്പതു വയസ്സുകാരിക്ക് നീതി തേടി മാതാവ്; ഡോക്ടര്‍മാര്‍ക്കും നഴ്‌സിനുമെതിരെ പരാതി
Kozhikkode, 17 ഒക്റ്റോബര്‍ (H.S.) താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഒമ്പതു വയസ്സുകാരിയുടെ മാതാവ് ആശുപത്രി ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. തന്റെ മകളുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചാണ് മാതാവ് താമരശ്ശേരി ഡിവൈഎസ
doctor attack accused sanoop wife response


Kozhikkode, 17 ഒക്റ്റോബര്‍ (H.S.)

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഒമ്പതു വയസ്സുകാരിയുടെ മാതാവ് ആശുപത്രി ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. തന്റെ മകളുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചാണ് മാതാവ് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

കുട്ടിയുടെ മരണ കാരണം നേരത്തെ സംശയിച്ചിരുന്നതുപോലെ അമീബിക് മസ്തിഷ്‌ക ജ്വരമല്ല എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിന് പിന്നാലെയാണ് മാതാവ് പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞതായും താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം തന്നെയാണ് കുട്ടി മരിച്ചതെന്നും മാതാവ് ആരോപിച്ചു.

മകളെ ശ്രദ്ധിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരേയും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മോശമായി പെരുമാറിയ നഴ്‌സസിനെതിരേയുമാണ് പരാതി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഫ്‌ലുവന്‍സ എ അണുബാധ മുലമുള്ള വൈറല്‍ ന്യുമോണിയയെ തുടര്‍ന്നാണ് പെണ്‍കുട്ടി മരണപ്പെട്ടിരിക്കുന്നത്. പക്ഷെ കുട്ടിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്നാണ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി റിപ്പോര്‍ട്ടിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലുമുള്ളത്.

അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. റിപ്പോര്‍ട്ടുകളിലെ അവ്യക്തത പരിഹരിക്കേണ്ടത് മെഡിക്കല്‍ കോളേജും മെഡിക്കല്‍ ബോര്‍ഡുമാണെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് അച്ഛന്‍ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വിപിനെ വെട്ടിയിരുന്നു. ഈ കേസില്‍ സനൂപ് ജയിലില്‍ തുടരുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍.

ഒക്ടോബര്‍ എട്ടിനാണ്താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് തലയില്‍ വെട്ടേറ്റത്. ''എന്റെ മകളെ കൊന്നവനല്ലേടാ...'' എന്ന് വിളിച്ചുപറഞ്ഞാണ് സനൂപ്, ഒരു രോഗിയുടെ കൂട്ടിരിപ്പുകാരുമായി സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് സംസാരിക്കുകയായിരുന്ന ഡോക്ടറുടെ അടുത്തെത്തി കൊടുവാള്‍ കൊണ്ടു വെട്ടി

ഓഗസ്റ്റില്‍ പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനയയുടെ നില ഗുരുതരമാണെന്നു കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 14 നാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.

---------------

Hindusthan Samachar / Sreejith S


Latest News