Enter your Email Address to subscribe to our newsletters
Kochi, 20 ഒക്റ്റോബര്‍ (H.S.)
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി.
നേരത്തെ ഇതേ കാര്യം പറഞ്ഞതിനുശേഷം സിപിഎമ്മിന്‍റെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും ഇപ്പോഴും ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. 2018ലാണ് ശബരിമല സ്ത്രീ പ്രവേശന വിധി വരുന്നത്. മുഖ്യമന്ത്രി സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണം ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിരുന്നു. പൊലീസ് അകമ്ബടിയോടുകൂടിയാണ് രഹന ഫാത്തിമ എത്തിയത്. ബിന്ദു അമ്മിണിയും കനക ദുർഗയും പൊലീസിന്‍റെ സമ്ബൂർണ സംരക്ഷണയിലാണ് എത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബ്ബില്‍ വെച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നല്‍കിയെന്ന് ആദ്യം പറഞ്ഞത് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ്. തുടർന്ന് കോണ്‍ഗ്രസ് നേതാക്കളും ഇതേവിഷയം ആവർത്തിച്ചു. പക്ഷേ താൻ പറഞ്ഞപ്പോള്‍ മാത്രം വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുന്നുവെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
സിപിഎമ്മിന്‍റെ നേതൃത്വത്തിലാണ് ഈ ആക്രമണം. ശബരിമല സ്ത്രീ പ്രവേശനവിഷയം വീണ്ടും ചർച്ചയായതില്‍ സന്തോഷമുണ്ട്. ഭക്തർക്ക് ഉണ്ടായ വേദനയുടെ ഓർമ്മപ്പെടുത്തലാണിത്. തനിക്കെതിരെ നടക്കുന്നത് സിപിഎം സൈബർ സംഘത്തിന്‍റെ വർഗീയ ആക്രമണമാണ്. താൻ പറഞ്ഞതില്‍ അടിയുറച്ചു നില്‍ക്കുകയാണ്. വിശ്വാസത്തെ വിശ്വാസികളെ ഏറ്റവും അധികം വ്രണപ്പെടുത്തിയതാണ് സ്ത്രീ പ്രവേശനം. പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്ത് കനക ദുർഗ്ഗയെയും അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചുവെന്നത് ആവര്‍ത്തിക്കുകയാണ്. സ്ത്രീകളെ ശബരിമലയില്‍ കയറ്റിയവരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത് എന്നത് വിരോധാഭാസമാണ്. സൈബർ ആക്രമണത്തെ താൻ മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്തിനെയും ഏതിനെയും വർഗീയവത്കരിക്കുകയെന്നതാണ് സിപിഎം നയം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR