കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala, 21 ഒക്റ്റോബര്‍ (H.S.) പാലക്കാട്: കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ ഉൾപ്പെ
ചെന്നൈയിൽ കനത്ത മഴ,  'റെഡ്' അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; സ്ഥിതിഗതികൾ അവലോകനം ചെയ്ത്  മുഖ്യമന്ത്രി സ്റ്റാലിൻ   ചെന്നൈ: തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ, ചൊവ്വാഴ്ച പ്രാദേശിക കാലാവസ്ഥാ വകുപ്പ് നിരവധി ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകി. എട്ട് ജില്ലകളിൽ 'റെഡ്' അലേർട്ട് പുറപ്പെടുവിച്ചു, അതേസമയം ചെന്നൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ മഴ തുടരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  8 ജില്ലകൾക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു  വില്ലുപുരം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവള്ളൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ, രാമനാഥപുരം എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചതായി പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിലെ (ആർ‌എം‌സി) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അയൽ സംസ്ഥാനമായ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിനും സമാനമായ അലേർട്ട് പ്രഖ്യാപിച്ചു.  വടക്കൻ തീരദേശ മേഖല മുഴുവൻ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്, പക്ഷേ മുകളിൽ പറഞ്ഞ ജില്ലകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു, ഉദ്യോഗസ്ഥൻ പറഞ്ഞു.  ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പട്ട്, കാഞ്ചീപുരം, കല്ലക്കുറിച്ചി, അരിയല്ലൂർ, പെരമ്പല്ലൂർ, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.  24 മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നതിനെയാണ് റെഡ് അലേർട്ട് സൂചിപ്പിക്കുന്നത്, അതേസമയം ഓറഞ്ച് അലേർട്ട് എന്നാൽ 11 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെ അതിശക്തമായ മഴ എന്നാണ് അർത്ഥമാക്കുന്നത്.  മുഖ്യമന്ത്രി സ്റ്റാലിൻ സ്ഥിതിഗതികൾ അവലോകനം ചെയ്തു  ചെന്നൈയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു, മഴ കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു. നഗരത്തിലും പരിസര ജില്ലകളിലും തുടർച്ചയായി മഴ പെയ്യുന്ന കാവേരി ഡെൽറ്റ ജില്ലകളിലും സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ സ്റ്റാലിൻ അവലോകനം ചെയ്തു.  മഴയിൽ ദുരിതമനുഭവിക്കുന്നവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കി നിർത്താൻ മുഖ്യമന്ത്രി സ്റ്റാലിൻ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടർമാരുമായി കൂടിക്കാഴ്ച നടത്തി.   ജനങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.  മഴ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന്, ജെസിബി മെഷീനുകൾ, ബോട്ടുകൾ, മോട്ടോർ പമ്പുകൾ, ട്രക്കുകൾ, സോകൾ തുടങ്ങിയ ആവശ്യമായ ഉപകരണങ്ങളുമായി തയ്യാറായിരിക്കാൻ മുഖ്യമന്ത്രി ടീമുകളോട് നിർദ്ദേശിച്ചു.  തിരുനെൽവേലിയിലുടനീളം വടക്കുകിഴക്കൻ കാലവർഷം ശക്തി പ്രാപിച്ചതിനാൽ മണ്ണാർകോവിൽ, അയൺ, തിരുവാലിശ്വരം, കാക്കനല്ലൂർ, വൈഗൈകുളം, ബ്രഹ്മദേശം തുടങ്ങിയ കാർഷിക ഗ്രാമങ്ങളെ ഇത് ബാധിച്ചു.


Kerala, 21 ഒക്റ്റോബര്‍ (H.S.)

പാലക്കാട്: കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറാണ് അറിയിച്ചത്.

റെസിഡൻസ് സ്കൂളുകൾ, കോളേജുകൾ, നവോദയ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ല. നാളെ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇടുക്കി ജില്ലാ കളക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

മുൻകരുതൽ നടപടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ബുധൻ )അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അതിതീവ്ര മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിനാലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്.

---------------

Hindusthan Samachar / Roshith K


Latest News