വിവാദങ്ങൾ പുകയുന്നതിനിടെ; സംസ്‌ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും
ernakulam, 21 ഒക്റ്റോബര്‍ (H.S.) എറണാകുളം: യൂത്ത് കോൺഗ്രസ് അധ്യക്ഷപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമായി നിലനിൽക്കെ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി ഓ ജെ ജനീഷ് ഈ മാസം 23 ന് ചുമതലയേൽക്കും. അധ്യക്ഷൻ ഇല്ലാത്ത 51 ദിവസത്തിനു ശേ
വിവാദങ്ങൾ പുകയുന്നതിനിടെ; സംസ്‌ഥാന  യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും


ernakulam, 21 ഒക്റ്റോബര്‍ (H.S.)

എറണാകുളം: യൂത്ത് കോൺഗ്രസ് അധ്യക്ഷപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമായി നിലനിൽക്കെ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി ഓ ജെ ജനീഷ് ഈ മാസം 23 ന് ചുമതലയേൽക്കും. അധ്യക്ഷൻ ഇല്ലാത്ത 51 ദിവസത്തിനു ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഒ.ജെ ജനീഷിനെ പ്രഖ്യാപിച്ചത്. നേതാക്കന്മാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തയായിരുന്നു യൂത്ത് കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒടുവിൽ സമുദായിക സമവാക്യമാണ് അധ്യക്ഷനായി തിരഞ്ഞെടുത്ത ഒ.ജെ ജനീഷിന് തുണയായത്. ഈഴവ വിഭാഗത്തിൽപ്പെട്ട ജനീഷിന് ഷാഫി പറമ്പിലിൻ്റെ പിന്തുണയും കരുത്തായി.

കെ.പി.സി.സി അധ്യക്ഷനും, കെ.എസ്.യു അധ്യക്ഷനും, മഹിളാ കോൺഗ്രസ് അധ്യക്ഷ- ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടത് എന്നതാണ് അബിൻ വർക്കിക്ക് തിരിച്ചടിയായത്. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതാണ് കെഎം അഭിജിത്തിനെ ഒഴിവാക്കാൻ ഉള്ള കാരണം. എന്നാൽ ഇതിനെ തുടർന്ന് വലിയ വിവാദങ്ങൾ വിവിധ കോണുകളിൽ നിന്നും ഉണ്ടാവുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുകയാണ്. യൂത്ത് കോൺഗ്രസ് പദവിയിൽ നിന്നും ചാണ്ടി ഉമ്മനെ മാറ്റിയതിലും അബിൻ വർക്കിയെ തഴഞ്ഞതിലും എതിർപ്പുമായി ഓർത്തോഡോക്സ് സഭ രംഗത്ത് വന്നിരുന്നു.

തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനക്കാരനെ തഴഞ്ഞു: ആഗസ്റ്റിൽ രാജിവെച്ച എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് പകരമാണ് ജനീഷിനെ നിയമിച്ചത്. എന്നാൽ, 2023-ലെ സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിയെയാണ് ഇതിലൂടെ തഴഞ്ഞത്.

വിഭാഗീയ നീക്കങ്ങൾ: കോൺഗ്രസിനുള്ളിലെ വിമർശകർ, പ്രത്യേകിച്ച് മുതിർന്ന 'എ', 'ഐ' ഗ്രൂപ്പുകൾ, ജനാധിപത്യ തത്വങ്ങളെക്കാൾ വിഭാഗീയ സമവാക്യങ്ങൾക്കാണ് ദേശീയ നേതൃത്വം മുൻഗണന നൽകുന്നതെന്ന് ആരോപിച്ചു. കെ.സി. വേണുഗോപാലിന്റെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന ജനീഷിന്റെ നിയമനം, അദ്ദേഹത്തിന്റെ വിഭാഗത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

നേതാക്കളുടെ അതൃപ്തി: എം.എൽ.എ. ചാണ്ടി ഉമ്മൻ അടക്കമുള്ള നിരവധി സംസ്ഥാന നേതാക്കൾ ഈ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി. അബിൻ വർക്കിക്ക് കൂടുതൽ പരിഗണന നൽകേണ്ടിയിരുന്നെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോൾ, രണ്ടാം സ്ഥാനത്തുള്ളയാളെ പരിഗണിക്കണമെന്ന് കോൺഗ്രസ് എം.പി. ഹൈബി ഈഡനും ചോദിച്ചു.

മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ

ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതാണ് പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത്.

ലൈംഗികാരോപണങ്ങൾ: ഓഗസ്റ്റ് 2025-ൽ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമം, ഓൺലൈൻ വഴി പിന്തുടരൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് മാങ്കൂട്ടത്തിൽ രാജിവച്ചത്. ഗർഭിണിയായ ഒരു സ്ത്രീയോട് ഭീഷണി മുഴക്കുകയും ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു.

പോലീസ് അന്വേഷണം: ലൈംഗികാരോപണങ്ങളെക്കുറിച്ചും 2023-ലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുമുള്ള അന്വേഷണം കേരള പോലീസ് ക്രൈം ബ്രാഞ്ച് വേഗത്തിലാക്കി.

---------------

Hindusthan Samachar / Roshith K


Latest News