പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്.
Trivandrum, 24 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം : മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എ ഐ എസ്
ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്.


Trivandrum, 24 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം : മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എ ഐ എസ് എഫ്, വി ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും തുറന്നടിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിനറെ പൂർണ്ണരൂപം

നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തെ വഞ്ചിച്ച മുൻ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വി ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ.

അതേ സമയം, പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിയിൽ സിപിഐ കടുത്ത അമർഷത്തിലാണ്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത്. പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ പൊതുവികാരം. മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും

അതേസമയം പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത് . വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും വെള്ളിയാഴ്ച അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായി ആണ് യോഗം നടക്കുന്നത്. സിപിഐയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെച്ചത്.

പിഎംശ്രീ ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവെയ്ക്കുമെന്ന് കരുതുന്നില്ലെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. സ്ഥിരീകരണമുണ്ടായാൽ ശക്തമായി പ്രതിഷേധവുമായി മുന്നോട്ടുപോകും. കൃത്യമായ അഭിപ്രായം നേരത്തെ പറഞ്ഞിട്ടുണ്ട്. വിദ്യഭ്യാസത്തെ വർഗീയ വത്കരിയ്ക്കാനുള്ള പദ്ധതി. തമിഴ്നാട്ടിലെതുപോലെ ശക്തമായ നിയമപോരാട്ടം വേണമെന്ന് ടി ടി ജിസ്മോൻ പറഞ്ഞു.

ഇടതുനയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്ന് സിപിഐ വ്യക്തമാക്കി. ഇടതുനയം ഉയര്‍ത്തിപ്പിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദേശീയ-സംസ്ഥാന സെക്രട്ടേറിയറ്റുകളുടെ അടിയന്തര യോഗം ചേരും.

14,500-ലധികം സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളാക്കി ഉയർത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന ഒരു പദ്ധതിയാണ് PM SHRI (പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പരിപാടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) പൂർണ്ണമായ നിർവ്വഹണം ഈ മാതൃകാ സ്‌കൂളുകൾ പ്രദർശിപ്പിക്കുകയും അതത് പ്രദേശങ്ങളിലെ മറ്റ് സ്‌കൂളുകളെ നയിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്.

---------------

Hindusthan Samachar / Roshith K


Latest News