ജാർഖണ്ഡ് ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ്; അന്വേഷണം ആരംഭിച്ചു
Ranchi, 26 ഒക്റ്റോബര്‍ (H.S.) റാഞ്ചി: ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ ചൈബാസ പട്ടണത്തിൽ ചികിത്സാ അനാസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടു. താലസീമിയ ബാധിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) പോസിറ്റീവ് സ്ഥിരീകരിച്ചു. ജാ
ജാർഖണ്ഡ് ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ്; അന്വേഷണം ആരംഭിച്ചു


Ranchi, 26 ഒക്റ്റോബര്‍ (H.S.)

റാഞ്ചി: ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ ചൈബാസ പട്ടണത്തിൽ ചികിത്സാ അനാസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടു. താലസീമിയ ബാധിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) പോസിറ്റീവ് സ്ഥിരീകരിച്ചു. ജാർഖണ്ഡ് ഹൈക്കോടതിയിൽ വരെ എത്തിയ ഈ സംഭവം, പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിനും ഭീതിക്കും ഇടയാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്തയെക്കുറിച്ച് അറിയേണ്ട 10 പ്രധാന കാര്യങ്ങൾ:

വെള്ളിയാഴ്ചയാണ് സംഭവം ആദ്യമായി പുറത്തുവരുന്നത്. ചൈബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച താലസീമിയ ബാധിതനായ ഏഴുവയസ്സുകാരന് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു.

പിന്നീട് ശനിയാഴ്ച, ഇതേ പട്ടണത്തിൽ നിന്ന് നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ജനങ്ങൾക്കിടയിൽ ഭീതി പടർത്തി.

ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഏഴുവയസ്സുകാരന് 25 യൂണിറ്റ് രക്തം നൽകിയിരുന്നു. എന്നാൽ ഒരാഴ്ച മുമ്പുതന്നെ കുട്ടിക്ക് എച്ച്ഐവി പോസിറ്റീവ് ആയിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

സ്ടെ‌റിലൈസ് ചെയ്യാത്ത സൂചികളുടെ ഉപയോഗം പോലുള്ള പല കാരണങ്ങൾ എച്ച്ഐവി ബാധയ്ക്ക് കാരണമാകാമെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജി പിടിഐയോട് പറഞ്ഞു.

എങ്കിലും, ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും ജാർഖണ്ഡ് ഡയറക്ടർ (ഹെൽത്ത് സർവീസസ്) ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ മെഡിക്കൽ സംഘത്തെ നിയമിക്കുകയും ചെയ്തു.

കുമാർ കൂടാതെ ഡോ. ഷിപ്ര ദാസ്, ഡോ. എസ് എസ് പാസ്വാൻ, ഡോ. ഭഗത്, ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജി, ഡോ. ശിവചരൺ ഹൻസ്ദ, ഡോ. മിനു കുമാരി എന്നിവരും സംഘത്തിലുണ്ട്.

കുമാർ ശനിയാഴ്ച ചൈബാസയിലെ സദർ ആശുപത്രി സന്ദർശിച്ച് പരിശോധന നടത്തി.

പരിശോധനയ്ക്ക് ശേഷം, സദർ ആശുപത്രി ബ്ലഡ് ബാങ്കിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതായും, അവ പരിഹരിക്കാൻ അവിടത്തെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ താലസീമിയ രോഗിക്ക് മലിനമായ രക്തം നൽകിയതായി സൂചനയുണ്ട്. അന്വേഷണത്തിനിടെ ബ്ലഡ് ബാങ്കിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അവ പരിഹരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്, എന്ന് കുമാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച്, ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ നിലവിൽ 515 എച്ച്ഐവി പോസിറ്റീവ് കേസുകളും 56 താലസീമിയ രോഗികളുമുണ്ട്. വിഷയം ജാർഖണ്ഡ് ഹൈക്കോടതിയിലും എത്തിയിട്ടുണ്ട്, കോടതി സംസ്ഥാന ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടി.

---------------

Hindusthan Samachar / Roshith K


Latest News