അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ വയോധികയ്ക്ക് ക്രൂര മര്‍ദനം
Thiruvananthapuram, 13 നവംബര്‍ (H.S.) തിരുവനന്തപുരത്ത് അതിർത്തി തർക്കത്തിന്റെ പേരില്‍ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് അയല്‍വാസിയായ സന്ദീപിന്റെ മർദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമി
Border dispute


Thiruvananthapuram, 13 നവംബര്‍ (H.S.)

തിരുവനന്തപുരത്ത് അതിർത്തി തർക്കത്തിന്റെ പേരില്‍ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് അയല്‍വാസിയായ സന്ദീപിന്റെ മർദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റത്.

ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അയല്‍വാസികള്‍ തമ്മില്‍ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് ആക്രമണം നടന്നത്. ഉഷയുടെ വീടിന് മുന്നില്‍ മതില്‍ കെട്ടിയപ്പോള്‍ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപണത്തെ തുടർന്നാണ് മർദ്ദനം ഉണ്ടായത്.

വീട്ടിനുമുന്നില്‍ നിന്ന ഉഷയെ അയല്‍വാസിയായ സന്ദീപ് കല്ലെടുത്ത് ഇടിച്ച്‌ മർദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിലും ക്രൂരമായി മർദ്ദനമേറ്റു. ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തിന് സർജറി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു ഉഷ.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജ് പോലീസ് പ്രതിയായ സന്ദീപിനെതിരെ വധശ്രമത്തിന് (സെക്ഷൻ 307) കേസ് രജിസ്റ്റർ ചെയ്തു.പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ട് ഇല്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News