മുറിയുടെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ട നിലയില്‍, കയ്യിലെ മാലയും വളയും കാണാനില്ല; അടൂരിലെ വയോധികയുടെ മരണത്തില്‍ ദുരൂഹത
Adoor, 2 നവംബര്‍ (H.S.) പത്തനംതിട്ടയിലുള്ള അടൂർ കോട്ടമുകളില്‍ 77 വയസ്സുള്ള രത്നമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ആദ്യഘട്ടത്തില്‍ ആത്മഹത്യയായി കരുതിയിരുന്ന സംഭവം, കൊലപാതകമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന
Adoor


Adoor, 2 നവംബര്‍ (H.S.)

പത്തനംതിട്ടയിലുള്ള അടൂർ കോട്ടമുകളില്‍ 77 വയസ്സുള്ള രത്നമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്.

ആദ്യഘട്ടത്തില്‍ ആത്മഹത്യയായി കരുതിയിരുന്ന സംഭവം, കൊലപാതകമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്.

ഒറ്റക്കുള്ള താമസക്കാരിയായ രത്നമ്മയുടെ മൃതദേഹം വീട്ടിലെ പുറത്തുള്ള മുറിയില്‍ കണ്ടെത്തി. എന്നാല്‍ കയ്യിലെ മാലയും വളയും കാണാനില്ല, കൂടാതെ മുറിയുടെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് രക്തക്കറ കണ്ടെത്തിയിരുന്നു.

ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, അന്വേഷണത്തില്‍ രത്നമ്മക്ക് സാമ്ബത്തിക ബുദ്ധിമുട്ടുകളോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയതോടെ സംശയം ശക്തമായി. ബന്ധുക്കളും സംഭവത്തില്‍ ദുരൂഹത ഉണ്ട് എന്ന് ശക്തമായി ആരോപിച്ചിരുന്നു. സ്ഥലം, സാഹചര്യങ്ങള്‍, മൊഴികള്‍ എന്നിവ പരിശോധിച്ചാണ് കൊലപാതകമെന്ന സംശയം ഉയർന്നത്.

പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷമേ സംഭവത്തില്‍ വ്യക്തത വരികയുളളൂ. അടൂർ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം പുറത്തു വിടുമെന്ന് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News