പാർട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദുല്‍ഖിഫില്‍.
Thiruvananthapuram, 22 നവംബര്‍ (H.S.) പാർട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദുല്‍ഖിഫില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള കുറിപ്പിലൂടെയായിരുന്നു കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്
Dulqifil


Thiruvananthapuram, 22 നവംബര്‍ (H.S.)

പാർട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദുല്‍ഖിഫില്‍.

ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള കുറിപ്പിലൂടെയായിരുന്നു കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ട് ദുല്‍ഖിഫില്‍ രംഗത്തെത്തിയത്.

'തനി ഫ്യൂഡല്‍ മാടമ്ബിത്തരം കൊണ്ടുനടക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാർട്ടിയുടെ ശാപം.അവർക്ക് ജയില്‍വാസം ഒരു വിഡ്ഢിത്തരം ആണ്, ഉപവാസത്തോടു പുച്ഛവും. ഇവർ ഗാന്ധിയുടെയും നെഹ്റുവിന്റെയും പാർട്ടിയില്‍ ആണല്ലോ പ്രവർത്തിക്കുന്നത് എന്ന് ആലോചിക്കുമ്ബോള്‍ ഭയമാണ് തോന്നുന്നതെന്ന്' ആരംഭിക്കുന്ന കുറിപ്പ് പാർട്ടിയില്‍ സംസാരവിഷയമാകുമെന്നാണ് കരുതുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് തന്നെയാണ് പാർട്ടിയെ വിമർശിച്ചുകൊണ്ട് സജീവ കോണ്‍ഗ്രസ് പ്രവർത്തകൻ തന്നെ രംഗത്തെത്തിയിട്ടുള്ളത്.

'തങ്ങളുടെ കൂടെ നില്‍ക്കുന്നവരാണെങ്കില്‍ എന്തു തോന്നിവാസം ചെയ്താലും ഞങ്ങള്‍ സീറ്റു കൊടുക്കും,മുഖത്തുനോക്കി അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയും' എന്ന കുറിപ്പാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പങ്കുവെച്ചിരിക്കുന്നത്.

ദുല്‍ഖിഫിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…

തനി ഫ്യൂഡല്‍ മാടമ്ബിത്തരം കൊണ്ടുനടക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാർട്ടിയുടെ ശാപം. അവർക്ക് ജയില്‍വാസം ഒരു വിഡ്ഢിത്തരം ആണ്,ഉപവാസത്തോടു പുച്ഛവും. ഇവർ ഗാന്ധിയുടെയും നെഹ്റുവിന്റെയും പാർട്ടിയില്‍ ആണല്ലോ പ്രവർത്തിക്കുന്നത് എന്ന് ആലോചിക്കുമ്ബോള്‍ ഭയമാണ് തോന്നുന്നത്. വോട്ടില്ലാത്തവർക്ക് വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാർത്ഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു. തോല്‍ക്കും എന്ന് ഉറപ്പുള്ള കേസില്‍ കോടതിയില്‍ പോയി വാദിക്കുന്നു..

ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയില്‍വാസം അനുഷ്ഠിച്ചവർക്കും വിജയ സാധ്യത കുറവുള്ള സീറ്റില്‍ പോലും അതിനേക്കാള്‍ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് ഒരു മടിയുമില്ല. തങ്ങളുടെ കൂടെ നില്‍ക്കുന്നവരാണെങ്കില്‍ എന്തു തോന്നിവാസം ചെയ്താലും ഞങ്ങള്‍ സീറ്റു കൊടുക്കും,മുഖത്തുനോക്കി അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും.

പ്രവർത്തകന്റെ വികാരത്തിന് അനുസരിച്ച്‌ നില്‍ക്കുമ്ബോള്‍ അതു പക്വതയില്ലാത്ത പെരുമാറ്റം ആണെന്ന് വിമർശിക്കുന്ന നേതൃത്വം വോട്ടർ പട്ടികയില്‍ പേരില്ലാത്ത ആളെ പിടിച്ച്‌ സ്ഥാനാർത്ഥിയാക്കിയപ്പോള്‍ എന്ത് പക്വതയാണ് കാണിച്ചത്? സ്കൂള്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു പ്രവർത്തകർ ഇതിനേക്കാള്‍ ജാഗ്രത കാണിക്കും, അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല ഇതിനെതിരെ പോരാടാൻ തന്നെയാണ് തീരുമാനം. അടികൊണ്ട എണ്ണവും ജയിലില്‍ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാല്‍ അഞ്ചു ശതമാനം സീറ്റുപോലും കൊടുക്കാൻ നേതൃത്വം തയ്യാറായില്ല. ആ കാര്യത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ്, സമരത്തില്‍ പങ്കെടുക്കാതെ സംഘടപ്രവർത്തനം നടത്താതെ മറ്റു പല താല്‍പര്യത്തിന്റെയും പേരില്‍ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ കെട്ടിവയ്ക്കേണ്ട.അത് അനുവദിക്കാനും വയ്യ. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയും……

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News