ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഉറി വൈദ്യുതി നിലയം പാക്കിസ്ഥാന്‍ ? മം തകര്‍ത്ത് സിഐഎസ്എഫ്; പുതിയ വെളിപ്പെടുത്തല്‍
New delhi, 26 നവംബര്‍ (H.S.) ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്. ശ്രമം പരാജയപ്പെടുത്തിയെന്നും, നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി. ഡ്രോണ്‍
Indian Army


New delhi, 26 നവംബര്‍ (H.S.)

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്. ശ്രമം പരാജയപ്പെടുത്തിയെന്നും, നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി.

ഡ്രോണ്‍ ആക്രമണമാണ് പാക്കിസ്ഥാന്‍ നടത്തിയത്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരസൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ഇതിനു മറുപടിയായാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്. സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News