Enter your Email Address to subscribe to our newsletters

Kerala, 3 നവംബര്‍ (H.S.)
തിരുവനന്തപുരം: വോട്ടർ പട്ടികപരിഷ്ക്കരണത്തിന് വിവരം തേടി ബിഎൽഒമാർ നാളെ മുതൽ വീടുകളിലെത്തിത്തുടങ്ങും. ഡിസംബർ നാലുവരെയാണ് വിവരശേഖരണം. ഈഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല.
ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
അന്തിമപട്ടിക ഫെബ്രുവരി ഏഴിനും. തദ്ദേശ തിരഞ്ഞെടുപ്പിന് സമാന്തരമായുള്ള പട്ടിക പരിഷ്കരണം മാറ്റണമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം നിലനിൽക്കേയാണ് കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തുന്നത്.
2025 ഒക്ടോബർ ഏഴിലെ പട്ടികയിലുള്ള എല്ലാവോട്ടർക്കും ബിഎൽഒ രണ്ട് എന്യൂമറേഷൻ ഫോറം നൽകും. ഒരെണ്ണം പൂരിപ്പിച്ച് നൽകണം. ഒരെണ്ണം സൂക്ഷിക്കാം. ഫോറം പൂരിപ്പിക്കുന്നതിനും ഓൺലൈനായി അപ് ലോഡ് ബിഎൽഒയുടെ സഹായം കിട്ടും. കളർഫോട്ടോയുണ്ടെങ്കിൽ അതും ഉൾപ്പെടുത്താം. ബിഎൽഒയ്ക്കൊപ്പം രാഷ്ട്രീയപ്പാർട്ടികൾ ചുമതലപ്പെടുത്തുന്ന ബൂത്ത് ലെവൽ ഏജന്റും (ബി എൽഎ) വേണമെന്നാണ് നിർദേശം.
ശ്രദ്ധിക്കുക
👇
2002-ലെ വോട്ടർപട്ടികയാണ് എസ്ഐആറിന് അടിസ്ഥാനം
👉 2002-ലെയും 2025-ലെയും പട്ടികയിലുള്ളവർ എന്യൂമറേഷൻ ഫോറം ഒപ്പിട്ട് നൽകിയാൽ മതി.രേഖകളൊന്നും നൽകേണ്ട.
👉 2025-ലെ പട്ടികയിൽ ഉൾപ്പെട്ടവരും 2002-ലെ പട്ടികയിൽ ഇല്ലാത്തവരും ഇവരുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ 2002-ലെ പട്ടികയിലുണ്ടെങ്കിൽ രേഖകൾ നൽകേണ്ട.
👉 വ്യക്തിയോ മാതാപിതാക്കളോ 2002-ലെ പട്ടികയിൽ ഇല്ലെങ്കിൽ കമ്മിഷൻ പറയുന്ന 12 രേഖകളിലൊന്ന് നൽകണം
---------------
Hindusthan Samachar / Sreejith S