സിനിമാ വ്യവസായത്തില്‍ വിജയിക്കാന്‍ റിസ്‌ക് എടുത്താല്‍ മാത്രം പോര, ആത്മവിശ്വാസത്തോടെയുളഅള പ്രവര്‍ത്തനവും അനിവാര്യം: രാം ഗോപാല്‍ വര്‍മ്മ
New delhi, 1 ഡിസംബര്‍ (H.S.) 1995-ല്‍ പുറത്തിറങ്ങിയ ആമിര്‍ഖാനും ഊര്‍മ്മിള മതോണ്ട്കറും അഭിനയിച്ച കള്‍ട്ട്-ക്ലാസിക് ''രംഗീല'' റീല റിലീസിന് തയാറെടുക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടു ംതീയറ്ററുകളില്‍ എത്തുന്നത്. ആര
ramgopal varma


New delhi, 1 ഡിസംബര്‍ (H.S.)

1995-ല്‍ പുറത്തിറങ്ങിയ ആമിര്‍ഖാനും ഊര്‍മ്മിള മതോണ്ട്കറും അഭിനയിച്ച കള്‍ട്ട്-ക്ലാസിക് 'രംഗീല' റീല റിലീസിന് തയാറെടുക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടു ംതീയറ്ററുകളില്‍ എത്തുന്നത്. ആര്‍.ഡി. ബര്‍മന്റെ സംഗീതം, എ.ആര്‍. റഹ്‌മാന്റെ പശ്ചാത്തല സംഗീതം, ആമിറിന്റെയും ഊര്‍മ്മിളയുടെയും സ്‌ക്രീനിലെ രസതന്ത്രം, രാം ഗോപാല്‍ വര്‍മ്മയുടെ അതുല്യമായ സംവിധാന ശൈലി എന്നിവ ഈ ചിത്രത്തെ 90-കളിലെ ഏറ്റവും അവിസ്മരണീയ ചിത്രങ്ങളിലൊന്നാക്കി മാറ്റി.യിരുന്നു. റീറിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഹിന്ദുസ്ഥാന്‍ സമാചാറുമായി വിശദമായി സംസാരിച്ചു.

'രംഗീല' എന്ന ചിത്രം കരിയറില്‍ എന്ത് മാറ്റമാണ് വരുത്തിയത് ?

ചില സിനിമകള്‍ ശരിക്കും കാലാതീതമാണ്. ഏത് കാലഘട്ടത്തില്‍ കണ്ടാലും, അവ എല്ലായ്പ്പോഴും ഒരേ ആസ്വാദനവും വിനോദവും നല്‍കും രംഗീലയും അത്തരം ഒരു ചിത്രമാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും ആദ്യമായി കണ്ടപ്പോഴുള്ളതുപോലെ ഇപ്പോഴും പ്രേക്ഷകരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലെ ഗാനങ്ങളുടെ രചനയും അവ ചിത്രീകരിച്ചതിന്റെ ഭംഗിയും ഒരു പുതിയ കാലഘട്ടത്തിന് തുടക്കമായിരുന്നു. ഈ സിനിമയെ വിജയിപ്പിക്കുക മാത്രമല്ല, ഒരു ക്ലാസിക് ആക്കുകയും ചെയ്തതിന് നിരവധി ഘടകങ്ങള്‍ ഒത്തുചേരുന്നുണ്ട്.

എ.ആര്‍. റഹ്‌മാന്‍ ഈ പ്രോജക്റ്റുമായി എത്തിയത് എങ്ങനെ ആയിരുന്നു?

രംഗീല'യ്ക്ക് മുമ്പുതന്നെ റഹ്‌മാന്റെ പാട്ടുകള്‍ കേട്ടിരുന്നു, സത്യം പറഞ്ഞാല്‍, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ താളവും എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. ധാരാളം നല്ല സംഗീതസംവിധായകരുണ്ട്, പക്ഷേ റഹ്‌മാന്റെ ഈണങ്ങളിലെ പുതുമയും പരീക്ഷണാത്മക സ്പര്‍ശവും മറ്റാരുമായും താരതമ്യം ചെയ്യാന്‍ കഴിയാത്തതായിരുന്നു. അതുകൊണ്ടാണ് തന്നെ ഈ ചിത്രത്തിന് റഹ്‌മാന്‍ സംഗീതം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. റഹ്‌മാന്‍ സൃഷ്ടിച്ചതെന്തും അത്ഭുതകരമാകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ പാട്ട് ഒരുക്കുന്ന ഘട്ടത്തില്‍ ഒന്നും ഇടപെട്ടിരുന്നില്ല. 'രംഗീല'യുടെ വിജയം, ആ സമയത്ത് റഹ്‌മാന്‍ സൃഷ്ടിച്ച മാന്ത്രികത ആയിരുന്നു.

ഇന്നത്തെ സിനിമാറ്റിക് പരിതസ്ഥിതിയില്‍ അതേ കഥ പറയുകയാണെങ്കില്‍, എന്ത് മാറ്റങ്ങള്‍ വരുത്തും?

'രംഗീല'യുടെ കഥ എല്ലാ കാലഘട്ടത്തിലും ഒരുപോലെ പ്രസക്തമാണ്, അതിനാല്‍ അതിന് മാറ്റങ്ങളൊന്നും ആവശ്യമുണ്ടെന്ന് കരുതുന്നില്ല. വ്യക്തിപരമായി, ഒരു തുടര്‍ച്ചയോ അത് പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കാനോ ആഗ്രഹിക്കുന്നില്ല. ഈ സിനിമയുടെ ആത്മാവ് അതിലെ അഭിനേതാക്കളിലും സംഗീതത്തിലും ആ കാലഘട്ടത്തിന്റെ നിഷ്‌കളങ്കതയിലുമാണ്, അത് പുനഃസൃഷ്ടിക്കാന്‍ പ്രയാസമാണ്. പുതിയ അഭിനേതാക്കളുള്ള ഈ കഥ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ചേക്കില്ല, കാരണം അവര്‍ക്ക് 'രംഗീല' അതിന്റെ പഴയ രൂപത്തില്‍ തന്നെ മികച്ചതാണ്.

ഇന്നത്തെ നിര്‍മ്മാതാക്കള്‍ ഹിന്ദി സിനിമയില്‍ റിസ്‌ക് എടുക്കുന്നതിനോ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനോ മടിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ?

സിനിമകള്‍ നിര്‍മ്മിക്കുന്നത് ഒരു റിസ്‌ക് ആണെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കഥയിലും എന്റെ ടീമിലും സര്‍ഗ്ഗാത്മക അവബോധത്തിലും ഉള്ള എന്റെ ആത്മവിശ്വാസത്തിന്റെ തെളിവായിരുന്നു ഓരോ പ്രോജക്റ്റും. ഒരേ തരത്തിലുള്ള സിനിമകള്‍ വീണ്ടും വീണ്ടും നിര്‍മ്മിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ റിസ്‌കുകള്‍ എടുക്കുകയാണ്. ഇന്നത്തെ പ്രേക്ഷകര്‍ അങ്ങേയറ്റം ബോധവാന്മാരാണ്, അവരുടെ അഭിരുചികള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഏകദേശം 90 ശതമാനം സിനിമകളും ബോക്സ് ഓഫീസില്‍ പരാജയപ്പെടുന്നത്. ഇതിനര്‍ത്ഥം ഈ വ്യവസായത്തില്‍, ഏതെങ്കിലും ഫോര്‍മുലയ്ക്കോ വിഭാഗത്തിനോ വിജയത്തിന് ഒരു ഉറപ്പുമില്ല എന്നാണ്.

'കാന്താര'യുടെ വിജയത്തിനുശേഷം, ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്ന് പഠിക്കണോ? നിങ്ങള്‍ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു?

വാസ്തവത്തില്‍, ദക്ഷിണേന്ത്യയില്‍ നിര്‍മ്മിച്ച എല്ലാ സിനിമകളും പ്രതീക്ഷിച്ചതുപോലെ മികച്ചതായി മാറുന്നില്ല. പലപ്പോഴും, വിജയകരമായ സിനിമകള്‍ നോക്കിയാണ് ഓരോ സിനിമയും മികച്ചതെന്ന് നമ്മള്‍ അനുമാനിക്കുന്നത്, പക്ഷേ ഇത് ശരിയല്ല. മുംബൈയിലെ കോര്‍പ്പറേറ്റ് നിര്‍മ്മാണ കമ്പനികളില്‍, 10 പേര്‍ പലപ്പോഴും ഒരുമിച്ച് ഇരുന്ന് ഒരു സിനിമയുടെ എല്ലാ വശങ്ങളിലും തീരുമാനമെടുക്കുന്നു. ഇത് സര്‍ഗ്ഗാത്മകതയെ തടസ്സപ്പെടുത്തുന്നുവെന്നാണ് അനുഭവം. പലപ്പോഴും തീരുമാനങ്ങള്‍ സിനിമയ്ക്ക് ശരിയായ ഗുണം നല്‍കുന്നതല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News