അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി വേണം; അതിർത്തി നിയന്ത്രണം സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് ശശി തരൂർ
Newdelhi , 25 ഡിസംബര്‍ (H.S.) തിരുവനന്തപുരം: ഇന്ത്യയുടെ അതിർത്തികൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം സിസ്റ്റത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്ന
അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി വേണം; അതിർത്തി നിയന്ത്രണം സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് ശശി തരൂർ


Newdelhi , 25 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: ഇന്ത്യയുടെ അതിർത്തികൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം സിസ്റ്റത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്നും ഇത് നിയമപരമായി നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച സംസാരിക്കവെ, ആളുകൾ നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുകയോ വിസ കാലാവധി കഴിഞ്ഞും ഇവിടെ തങ്ങുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അതിർത്തി മാനേജ്‌മെന്റിലെയും ഇമിഗ്രേഷൻ നിയന്ത്രണങ്ങളിലെയും പാളിച്ചകളാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാർ നമ്മുടെ രാജ്യത്തേക്ക് വരുന്നുണ്ടെങ്കിൽ അത് നമ്മുടെ പരാജയമല്ലേ? നമ്മൾ നമ്മുടെ അതിർത്തികൾ കുറച്ചുകൂടി നന്നായി നിയന്ത്രിക്കേണ്ടതല്ലേ? എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെങ്കിലും ഈ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുകയോ വിസ കാലാവധി കഴിഞ്ഞിട്ടും തുടരുകയോ ചെയ്താൽ അവരെ നാടുകടത്താൻ സർക്കാരിന് അവകാശമുണ്ട്. അതിനാൽ ഇക്കാര്യത്തിൽ സർക്കാർ അതിന്റെ ജോലി ചെയ്യട്ടെ, അദ്ദേഹം പറഞ്ഞു.

നിയമവാഴ്ച പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ തരൂർ, രാഷ്ട്രീയവും മാനുഷികവുമായ പരിഗണനകൾ ആവശ്യമുള്ള അതിർത്തി കടന്നുള്ള സാഹചര്യങ്ങളിൽ സമീപിനം സന്തുലിതവും മാനുഷികവുമായിരിക്കണമെന്നും ഓർമ്മിപ്പിച്ചു.

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കാനുള്ള തീരുമാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ തരൂർ പിന്തുണച്ചു. ഇത് മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ നടപടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഹസീനയെ നിർബന്ധപൂർവ്വം തിരിച്ചയക്കാതിരുന്നതിലൂടെ ഇന്ത്യ ശരിയായ മാനുഷിക പരിഗണനയാണ് കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായ അവർക്ക് ഇന്ത്യയുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാടുകടത്തൽ അല്ലെങ്കിൽ കൈമാറൽ (Extradition) സംബന്ധിച്ച കാര്യങ്ങൾ കരാറുകളും ഒഴിവാക്കലുകളും ഉൾപ്പെടെയുള്ള സങ്കീർണ്ണമായ നിയമപരമായ ചട്ടക്കൂടുകൾക്ക് കീഴിലാണെന്നും അവ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും തരൂർ നിരീക്ഷിച്ചു. വളരെ കുറച്ചുപേർക്ക് മാത്രമേ ഇത്തരം നിയമപ്രശ്നങ്ങളെക്കുറിച്ചും കരാറുകളെക്കുറിച്ചും പൂർണ്ണമായി ധാരണയുള്ളൂ, ഇത്തരം തീരുമാനങ്ങൾ സർക്കാരിന്റെ വിവേചനബുദ്ധിക്ക് വിട്ടുനൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമപരമായ വശങ്ങൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്ക് താൽക്കാലിക സുരക്ഷ നൽകുന്നത് ഉചിതവും ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഒരു നല്ല സുഹൃത്തിനോട് നമ്മൾ ആതിഥ്യമര്യാദ കാണിക്കുമ്പോൾ, ഈ വിഷയങ്ങളെല്ലാം സർക്കാർ വിശദമായി പരിശോധിക്കുന്നത് വരെ സുരക്ഷിതമായി ഇവിടെ തുടരാൻ അവരെ അനുവദിക്കണം, തരൂർ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News