Enter your Email Address to subscribe to our newsletters

Newdelhi, 5 ഡിസംബര്‍ (H.S.)
ന്യൂഡൽഹി: ദേശീയപാത 66ലെ നിർമാണ പാളിച്ചകൾ ലോക്സഭയിൽ ഉന്നയിച്ച് ഡോ ശശി തരൂർ എംപി. ആലപ്പുഴ അരൂർ – തുറവൂർ എലിവേറ്റഡ് ഇടനാഴിയിൽ അപകടങ്ങളും മരണവും ഉണ്ടായി. എലിവേറ്റഡ് ഹൈവേ ആസൂത്രണം ഇല്ലാതെയാണ് പൂർത്തിയാക്കിയത്. അപാകതകളുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.
അരൂർ – തുറവൂർ എലിവേറ്റഡ് ഇടനാഴിയിൽ പല അപകടങ്ങളും മരണവും ഉണ്ടായി. 40 ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗർഡറുകൾ വാഹനങ്ങൾക്ക് മുകളിൽ വീണു.12.75 കി മി ദൂരമുള്ള എലിവേറ്റഡ് ഹൈവേ, ആസൂത്രിതമില്ലാതെയാണ് പൂർത്തിയാക്കിയതെന്ന് ശശി തരൂർ പറഞ്ഞു.
പദ്ധതി നടപ്പാക്കിയതിൽ അടിസ്ഥാനപരമായ പാളിച്ചകൾ ഉണ്ടെന്ന് ശശി തരൂർ ആരോപിച്ചു. പദ്ധതി പൂർത്തീകരിക്കാനുള്ള സമയപരിധി പ്രഖ്യാപിക്കണം. ശൂന്യ വേളയിൽ ആണ് വിഷയം ഉന്നയിച്ചത്
അതേസമയം കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര പൊതുമരാമത്ത് റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂൾബസ് അടക്കം നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്.
2025 ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം കൊല്ലം ജില്ലയിലെ കൊട്ടിയം പ്രദേശത്തെ മൈലക്കാടിനടുത്തുള്ള ദേശീയപാത 66 (എൻഎച്ച് 66) ന്റെ ഒരു പ്രധാന ഭാഗം തകർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ ഒരു സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗുഹയിൽ കുടുങ്ങി.
പ്രധാന വിശദാംശങ്ങൾ
സ്ഥലം: കേരളത്തിലെ കൊല്ലത്ത് ചാത്തന്നൂർ/കൊട്ടിയത്തിന് സമീപമുള്ള മൈലക്കാടിനടുത്താണ് സംഭവം.
സംഭവം: നിർമ്മാണത്തിലിരിക്കുന്ന എൻഎച്ച് 66 ന്റെ അടുത്തിടെ നിർമ്മിച്ച സംരക്ഷണ ഭിത്തിയും അതിനോട് ചേർന്നുള്ള സർവീസ് റോഡും തകർന്നു, ഒരു വലിയ ഗർത്തം രൂപപ്പെട്ടു.
---------------
Hindusthan Samachar / Roshith K