മാറാട് കലാപത്തെ കുറിച്ച്‌ പറയുന്നതില്‍ എന്താണ് പ്രയാസം, എല്‍ഡിഎഫ് അടിത്തറ ഭദ്രം; എംവി ഗോവിന്ദൻ
Thiruvananthapuram, 10 ജനുവരി (H.S.) മാറാട് കലാപത്തെ കുറിച്ച്‌ പറയുന്നതില്‍ എന്താണ് പ്രയാസമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോണ്‍ഗ്രസും. 39.97ശതമാനം വോട്ട്
M V Govindan


Thiruvananthapuram, 10 ജനുവരി (H.S.)

മാറാട് കലാപത്തെ കുറിച്ച്‌ പറയുന്നതില്‍ എന്താണ് പ്രയാസമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോണ്‍ഗ്രസും.

39.97ശതമാനം വോട്ട് എല്‍‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്.ആർഎസ്‌എസും ജമാ അത്തെ ഇസ്ലാമിയും നാടിന്റെ വിഷമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച്‌ രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർഗീയ ശക്തികള്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് ജില്ലാ അടിസ്ഥാനത്തില്‍ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും.

ഇത്തരം വർഗീയ ധ്രുവീകരണ കാലഘട്ടത്തില്‍ വർഗീയ നയങ്ങളെ തുറന്നുകാട്ടുമ്ബോള്‍, അതിനെ മതത്തിനെതിരായ വിമർശനമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ബൂർഷ്വാ രാഷ്ട്രീയ പാർടികള്‍ ശ്രമിക്കുന്നത്.മതരാഷ്ട്രവാദികളും മതരാഷ്ട്ര നിലപാടുകളെ എതിർക്കുന്ന മതനിരപേക്ഷവാദികളും തമ്മില്‍ വേർതിരിവില്ലാത്ത രീതിയിലുള്ള നിലപാട് സ്വീകരിക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേത്.

വർഗീയവാദികള്‍ അവർക്കെതിരെ വരുന്ന രാഷ്ട്രീയ വിമർശനങ്ങളെ മതവിമർശനമായി അവതരിപ്പിക്കുന്നത് കാര്യങ്ങള്‍ അറിയാത്തതുകൊണ്ടല്ല, ഇതെല്ലാം അവർ മന:പൂർവം ചെയ്യുന്നതാണ്.ആർഎസ്‌എസിനെതിരായ വിമർശനം ഹിന്ദുമത വിശ്വാസികള്‍ക്കെതിരാണെന്ന് വരുത്തിത്തീർക്കാൻ ആർഎസ്‌എസും അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന മാധ്യമ ശൃംഖലകളും ശ്രമിക്കുന്നു.

സമാനമായ രീതിയില്‍ ജമാഅത്തെ ഇസ്‌ലാമിക്കും ലീഗിനും നേരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിന് എതിരാണെന്ന പൊതുബോധം സൃഷ്ടിക്കാനും ഈ ശക്തികള്‍ ശ്രമിക്കുന്നു. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത് തുറന്നുകാട്ടേണ്ടത് പ്രധാനമാണ്.മതവിശ്വാസവും വർഗീയതയും രണ്ടാണ് എന്ന യാഥാർത്ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാൻ സാധിക്കണം.

ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും അതിനെതിരായ പോരാട്ടത്തില്‍ എല്ലാ മതവിശ്വാസികളെയും ഫലപ്രദമായി അണിനിരത്തിയാല്‍ മാത്രമേ വർഗീയതയെ ഒറ്റപ്പെടുത്താൻ സാധിക്കൂ.

ഇതാണ് യാഥാർത്ഥ്യം. മതവിശ്വാസിയായ ഗാന്ധിജിയെ മതരാഷ്ട്രവാദികളായ ഹിന്ദുത്വ ശക്തികള്‍ വെടിവെച്ചു കൊന്നത് ഇതിന്റെ വലിയ തെളിവാണ്. ഗാന്ധിജിയും ഗോഡ്‌സെയും തമ്മിലുള്ള വ്യത്യാസമാണ് യഥാർത്ഥ മതവിശ്വാസവും വർഗീയതയും തമ്മിലുള്ളതെന്ന് തിരിച്ചറിയണം.ഗാന്ധിജിയെ വധിച്ച അതെ ഹിന്ദുത്വ വർഗീയതയുമായി അധികാരം ലക്ഷ്യമിട്ട് യുഡിഎഫ് കൂട്ടുചേരുകയാണ്.

'കോലീബി' സഖ്യത്തിലൂടെ പണ്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോള്‍ വളർന്നു പന്തലിച്ചിരിക്കുന്നു. ഈ വർഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30-ന് ജില്ലാ അടിസ്ഥാനത്തില്‍ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും. കേരളത്തെ വർഗീയവല്‍ക്കരിച്ച്‌ ഇടതുപക്ഷ മനസ്സിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ വർഗ്ഗ-ബഹുജന സംഘടനകളെ അണിനിരത്തും', അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News