മൊബൈല്‍ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഹോട്ടലില്‍ എഴുതിയത് യഥാര്‍ത്ഥ പേര്
Kerala, 14 ജനുവരി (H.S.) മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ തിരുവല്ലയിലെ ക്ലബ്ബ് 7 ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് പ്രത്യേക അന്വേഷണസംഘം ത
Rahul manguttathil


Kerala, 14 ജനുവരി (H.S.)

മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ

തിരുവല്ലയിലെ ക്ലബ്ബ് 7 ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഈ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ലൈംഗിക പീഡനം നടന്നത് എന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

ഹോട്ടലിലെ റജിസ്റ്ററില്‍ പരാതിയില്‍ പറഞ്ഞ് തീയതിയില്‍ 408-ാം നമ്പര്‍ മുറി യുവതിയുടെ പേരിലാണ് എടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര്. ഇതോടെ മുറിയില്‍ എത്തിച്ച രാഹുലിനോട് പീഡനത്തിന്റെ കാര്യം ചോദിച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും ഒരു മണിക്കൂറോളം യുവതിയുമായി ചെലവഴിച്ചതായും സമ്മതിക്കുകയും ചെയ്തു.

14 മിനിറ്റോളമാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ 21 മാസം പിന്നിട്ടതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പുഞ്ചിരിച്ച മുഖവുമായി വാഹനത്തില്‍ നിന്ന് ഹോട്ടലിലേക്ക് തെളിവെടുപ്പിന് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മടങ്ങിയത് ചിരിമാഞ്ഞ അവസ്ഥയിലായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ മടങ്ങുകയും ചെയ്തു.

15 മിനിറ്റ് നീണ്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി രാഹുലിനെ തിരികെ എ.ആര്‍ ക്യാമ്പിലെത്തിച്ചു. 5.30-നാണ് രാഹുലുമായി പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്ന് എസ്ഐടി തെളിവെടുപ്പിനായി പുറപ്പെട്ടത്. 6.30-ഓടുകൂടി തെളിവെടുപ്പ് പൂര്‍ത്തിയാക്കി 7.30-ഓടെ ക്യാമ്പില്‍ തിരികെ എത്തിച്ചു.ക്ലബ്ബ് 7 ഹോട്ടലിലെ തെളിവെടുപ്പിനു ശേഷം രാഹുലിനെ അടൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തിരികെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ തന്നെ എത്തിക്കുകയായിരുന്നു.

നിലവില്‍ പത്തനംതിട്ട എആര്‍ ക്യാംപില്‍ എസ്‌ഐടി സംഘം രാഹുലിനെ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ രാഹുല്‍ സഹകരിക്കുന്നെില്ലെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിന്റെ മൊബൈല്‍ അറസ്റ്റ് ചെയ്ത ഹോട്ടലില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പാസ്‌വേര്‍ഡ് നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ പ്രതി തയാറായിട്ടില്ല.

ലൈംഗികപീഡനക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ 3 ദിവസത്തേക്കാണ് തിരുവല്ല മജിസ്‌ട്രേട്ട് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്ച ജാമ്യഹര്‍ജി പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുന്‍പു ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്നും മൊഴിയെടുത്താല്‍ 3 ദിവസത്തിനകം ഒപ്പിടണം എന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News