Enter your Email Address to subscribe to our newsletters

Wayanad, 04 ജനുവരി (H.S.)
ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ എംപി. വയനാട് സുൽത്താൻ ബത്തേരിയിൽ നടത്തുന്ന കോൺഗ്രസ് നേതൃ ക്യാംപിലായിരുന്നു ശശി തരൂർ തന്‍റെ അഭിപ്രായം പരസ്യമാക്കിയത്.
പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ നിൽക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തരൂരിന് മറുപടിയെന്നോണം പിന്നാലെ തന്നെ കെ. മുരളീധരനും നിലപാട് വ്യക്തമാക്കി.ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കളുണ്ടാക്കരുതെന്നായിരുന്നു മുരളീധരന്‍റെ അഭിപ്രായം. പലപ്പോഴും ഭിന്നാഭിപ്രായങ്ങൾ പരസ്യമാക്കി പാർട്ടിയെ വെട്ടിലാക്കുന്ന ശശി തരൂരാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്നത് ശ്രദ്ധേയമാണ്.
മുൻകൂട്ടി തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണവുമായി മുന്നോട്ടു പോവാനാണ് കോൺഗ്രസിന്‍റെ നീക്കം. രണ്ട് ഘട്ടങ്ങളായിട്ടാവും സ്ഥാനാർഥി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപു തന്നെ സ്ഥാനാർഥികളെ നിശ്ചയിച്ച് വയ്ക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ശേഷം രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിടും. ഇതാണ് നിലവിൽ കോൺഗ്രസിന്‍റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി അധികാരം ഉറപ്പിക്കാനുള്ള തന്ത്രപ്രധാനമായ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. 2026 ല്‍ ഭരണമുറപ്പിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയില്‍ കേരളത്തില്‍ പ്രധാനപ്പെട്ട നേതാക്കളൊക്കെയും വയനാട്ടില്‍ ഒത്തുകൂടിയ 'ലക്ഷ്യ കാമ്പ്' ആദ്യ ദിവസം അവസാനിക്കുമ്പോള്‍ അധികാരം ഉറപ്പാണെന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മേഖല തിരിച്ചുള്ള അവലോകന യോഗത്തില്‍ ആണ് ഈ വിലയിരുത്തല്‍.
5 ജില്ലകളില്‍ നിന്ന് മാത്രമായി 40 ലധികം സീറ്റില്‍ യു ഡി എഫിന് വിജയിക്കാന്‍ കഴിയുമെന്നാണ് ലക്ഷ്യ കാമ്പ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും 40 സീറ്റിലധികം നേടാനാകുമെന്നുമാണ് പ്രതീക്ഷ. മധ്യകേരളത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് ക്യാമ്പിലെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. 100 സീറ്റിലെ വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനുള്ള തന്ത്രങ്ങളാണ് ലക്ഷ്യ കാമ്പില്‍ ഉയരുന്നത്. അമിത ആത്മവിശ്വാസം വരാതെ പ്രവര്‍ത്തനം വേണം എന്ന നിര്‍ദ്ദേശവും ക്യാമ്പില്‍ ഉയര്‍ന്നിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S