വാടക കാര്യത്തില് സമവായം; കേരള ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയില് തന്നെ ഇറങ്ങും
Kochi, 21 ഫെബ്രുവരി (H.S.) കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇത്തവണ ക്ലബിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടക്കും. വാടകത്തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സമവായമായി. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ചാണിത്.
blasters


Kochi, 21 ഫെബ്രുവരി (H.S.)

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇത്തവണ ക്ലബിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടക്കും. വാടകത്തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സമവായമായി. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ചാണിത്. മത്സരത്തലേന്ന് ജിസിഡിഎ കുത്തനെകൂട്ടിയ വാടക നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് തയാറായതോടെ ആണ് പ്രതിസന്ധി നീങ്ങിയത്. തുകയുടെ ഒരുഭാഗം ബ്ലാസ്റ്റേഴ്‌സ് ഉടന്‍ അടയ്ക്കും. അവശേഷിച്ചതുക ഒരാഴ്ചക്കകം അടക്കണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു.

ജിസിഡിഎ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. മിന്നല്‍ പോലെ വാടകത്തുക കൂട്ടിയതില്‍ ബ്ലാസ്റ്റേഴ്‌സ് അതൃപ്തിയിലായിരുന്നു. വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും കളിക്കാരെയും ജിസിഡിഎ പ്രതിനിധികള്‍ ഇറക്കിവിട്ടിരുന്നു. വൈകിട്ട് സ്റ്റേഡിയത്തില്‍ തയാറെടുപ്പ് പ്രവര്‍ത്തികള്‍ക്കെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെ ഇറക്കിവിട്ടതിനൊപ്പം, ബ്ലാസ്റ്റേഴ്‌സിന്റെ ഓഫീസ് ജിസിഡിഎ പൂട്ടുകയും ചെയ്തിരുന്നു. ദിവസവാടക 420,000 രൂപ നല്‍കണം എന്നായിരുന്നു പുതിയ നിലപാട്. അതില്‍ തീര്‍പ്പകാത്ത സാഹചര്യത്തില്‍ ആണ് വാര്‍ത്താസമ്മേളനം നടത്താനെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെ ജിസിഡിഎ ഇറക്കിവിട്ട് പ്രവേശനകവാടം പൂട്ടിയത്. ബ്ലാസ്റ്റേഴ്‌സിനെ പരമാവധി സമ്മര്‍ദ്ദത്തില്‍ ആക്കി പണം കൈക്കലാക്കാനായിരുന്നു ജിസിഡിഎ ലക്ഷ്യമിട്ടത്.

നാളെ നടക്കുന്ന മത്സരത്തിനായി കൊച്ചി നഗരരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിരക്ക് ഒഴിവാക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്ന് എത്തുന്ന കാണികള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് കേന്ദ്രങ്ങളും യാത്രാ ക്രമീകരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. മത്സരം കാണാന്‍ എത്തുന്നവര്‍ പരമാവധി മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ആരാധകരുടെ സൗകര്യാര്‍ത്ഥം നാളെ രാത്രി 11.30 വരെ മെട്രോ സര്‍വീസ് ലഭ്യമായിരിക്കും. വടക്കന്‍ മേഖലകളായ പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തോ കണ്ടെയ്‌നര്‍ റോഡരികിലോ പാര്‍ക്ക് ചെയ്ത ശേഷം പൊതുഗതാഗതം വഴി സ്റ്റേഡിയത്തിലേക്ക് എത്തണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും, ആലപ്പുഴ ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നുള്ള കാണികള്‍ മെട്രോ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വൈകിട്ട് 5 മുതല്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി യാത്ര ചെയ്യണം. ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, പാലാരിവട്ടം ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്‍ വഴി എസ്.എ റോഡ് ഉപയോഗപ്പെടുത്തണമെന്നും പോലീസ് അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News