Enter your Email Address to subscribe to our newsletters

Thiruvananthapuram , 8 ഫെബ്രുവരി (H.S.)
മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയിൽ ഭക്തർക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ പൊങ്കാല അർപ്പിക്കാൻ അനുവാദമില്ല. കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിച്ച് മോടിപിടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ പതിച്ചിട്ടുള്ള മേന്മയുള്ള ഗ്രാനൈറ്റുകള്‍ വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകള്‍ക്ക് മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീ ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭകേബിളുകള്‍ക്ക് ചൂടേറ്റ് നാശം സംഭവിക്കുന്നതിനും സുരക്ഷ ഉപകരണങ്ങള്‍ ഉള്‍പെടെ പ്രവര്‍ത്തനരഹിതമാകുന്നിതും തീപിടുത്തത്തിനും കാരണമായേക്കും .
അതിനാലാണ് സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കല്ല് പതിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുകളില്‍ പൊങ്കാലയിടാന്‍ പാടുള്ളതല്ല എന്ന് എക്‌സീക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഭക്തർ ഇക്കാര്യം ശ്രദ്ധിക്കണം എന്നും നിയന്ത്രണത്തോട് സഹകരിക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / Sreejith S