എഐ സമ്മിറ്റിലെ പ്രതിശേധത്തെ ചൊല്ലി ഏറ്റുമുട്ടി കോണ്ഗ്രസും ബിജെപിയും; പ്രതിഷേധം രാജ്യത്തെ നാണംകെടുത്തി
New Delhi, 10 മാര്‍ച്ച് (H.S.) ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൊല്ലി ബിജെപി കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു. ആഗോള വേദിയില്‍ ഇന്ത്യയെ അപമാനിക്കുന്ന പ്രവൃത്തികളാണ് കോണ്‍ഗ്രസ് ആഘോഷിക്കുന്നതെന്ന് ബിജെപി ഐടി സ
youth congress


New Delhi, 10 മാര്‍ച്ച് (H.S.)

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൊല്ലി ബിജെപി കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു. ആഗോള വേദിയില്‍ ഇന്ത്യയെ അപമാനിക്കുന്ന പ്രവൃത്തികളാണ് കോണ്‍ഗ്രസ് ആഘോഷിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അന്തസ്സിനായി നിലകൊള്ളുന്നതിന് പകരം ഇന്ത്യയെ നാണം കെടുത്തുന്ന പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു.

അന്താരാഷ്ട്ര വിദഗ്ധര്‍ നിര്‍മ്മിത ബുദ്ധിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അശ്ലീലവും ചര്‍ച്ച തടസ്സപ്പെടുത്തുന്നതുമായിരുന്നുവെന്ന് മാളവ്യ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് ഈ പ്രവൃത്തി നടന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പ്രമുഖ സാങ്കേതിക വിദഗ്ധര്‍ക്കും നയരൂപീകരണ വിദഗ്ധര്‍ക്കും മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്ത മാര്‍ഗം അപമാനകരമാണെന്നും മാളവ്യ വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര ഉറവിടമായി കരുതപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ പഴയ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മാളവ്യ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. 1950-കളില്‍ ഇന്‍ഡോര്‍ സിംഹാസനത്തിന്റെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍, വിദേശിയില്‍ ജനിച്ച മകനേക്കാള്‍ ഇന്ത്യക്കാരിയായ അമ്മയില്‍ ജനിച്ച മകള്‍ക്കാണ് അവകാശമെന്ന നെഹ്റുവിന്റെ നിലപാട് അദ്ദേഹം ഉദ്ധരിച്ചു. ദേശീയ സ്വത്വവും വിശ്വസ്തതയും ജന്മനാടുമായി ബന്ധപ്പെട്ടതാണെന്ന് നെഹ്റു വിശ്വസിച്ചിരുന്നെങ്കില്‍, എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇന്ന് അത് മനസ്സിലാകാത്തതെന്ന് മാളവ്യ ചോദിച്ചു.

എന്നാല്‍ തന്റെ പ്രവര്‍ത്തകരുടെ നടപടിയെ പൂര്‍ണ്ണമായും പിന്തുണച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. സമാധാനപരമായ പ്രതിഷേധം ഇന്ത്യയുടെ ചരിത്രപരമായ പാരമ്പര്യമാണെന്നും അത് ഓരോ ഇന്ത്യക്കാരന്റെയും ജനാധിപത്യപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്റെ 'ബബ്ബര്‍ ഷേര്‍' സഖാക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സത്യത്തിന് നേരെ കണ്ണാടി പിടിക്കുന്നത് കുറ്റമല്ലെന്നും അത് ദേശസ്നേഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ഇടക്കാല വ്യാപാര കരാറിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് കാരണമായി രാഹുല്‍ ചൂണ്ടിക്കാട്ടിയത്. ഈ കരാര്‍ ഇന്ത്യന്‍ കര്‍ഷകരെയും ടെക്‌സ്‌റ്റൈല്‍ വ്യവസായത്തെയും ദോഷകരമായി ബാധിക്കുമെന്നും രാജ്യത്തിന്റെ ഡാറ്റാ സുരക്ഷ അമേരിക്കയ്ക്ക് അടിയറവ് വെക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. 'കോംപ്രമൈസ്ഡ്' ആയ പ്രധാനമന്ത്രിക്കെതിരെ രാജ്യതാല്‍പ്പര്യത്തിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിയതെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News