സി.എച്ച് ഉറങ്ങുന്ന മണ്ണ് കൈവിടില്ല; എം.കെ. മുനീറിന്റെ വീടിന്റെ കടബാധ്യത ഏറ്റെടുത്ത് മുസ്ലിം ലീഗ്; നന്ദി പറഞ്ഞ് മുനീർ
Kozhikode, 25 മാര്ച്ച് (H.S.) കോഴിക്കോട്: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീറിന്റെ കോഴിക്കോട് നടക്കാവിലെ തറവാട് വീടിന്റെ കടബാധ്യത മുസ്ലിം ലീഗ് ഏറ്റെടുത്തു. ജന്മനാടിന്റെയും പാർട്ടിയുടെയും അഭിമാനമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും പത്
സി.എച്ച് ഉറങ്ങുന്ന മണ്ണ് കൈവിടില്ല; എം.കെ. മുനീറിന്റെ വീടിന്റെ കടബാധ്യത ഏറ്റെടുത്ത് മുസ്ലിം ലീഗ്; നന്ദി പറഞ്ഞ് മുനീർ


Kozhikode, 25 മാര്ച്ച് (H.S.)

കോഴിക്കോട്: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീറിന്റെ കോഴിക്കോട് നടക്കാവിലെ തറവാട് വീടിന്റെ കടബാധ്യത മുസ്ലിം ലീഗ് ഏറ്റെടുത്തു. ജന്മനാടിന്റെയും പാർട്ടിയുടെയും അഭിമാനമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും പത്നിയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് ജപ്തി ഭീഷണിയിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് പാർട്ടിയുടെ നിർണ്ണായക ഇടപെടൽ. 49 ലക്ഷം രൂപയുടെ കുടിശ്ശിക അടച്ചുതീർത്താണ് പാർട്ടി വീട് സംരക്ഷിച്ചത്.

പാർട്ടിയുടെ സ്നേഹഹസ്തം

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടാണ് കടബാധ്യത തീർക്കാൻ തീരുമാനിച്ചത്. വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട് എന്ന ഉറച്ച വാക്കുകളുമായി നേതാക്കൾ എത്തിയതോടെയാണ് മുനീറിന്റെ കുടുംബത്തിന് ആശ്വാസമായത്. രാഷ്ട്രീയത്തിനപ്പുറം ഒരു വലിയ കുടുംബമെന്ന നിലയിലുള്ള പാർട്ടിയുടെ കരുതലിനെ പ്രവർത്തകരും പൊതുജനങ്ങളും ഒരുപോലെ പ്രശംസിക്കുന്നു.

വൈകാരിക പ്രതികരണവുമായി മുനീർ

തന്റെ വീടിനെ കടബാധ്യതയിൽ നിന്നും മോചിപ്പിച്ച പാർട്ടിയോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണെന്ന് എം.കെ. മുനീർ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

വാക്കുകൾക്ക് അതീതം... വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടതിലുള്ള ആശ്വാസം വിവരിക്കാനാവില്ല. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എനിക്ക് ആത്മവിശ്വാസവും ശക്തിയും പകർന്നു തന്നു. ജ്യേഷ്ഠ സഹോദരനെപ്പോലെ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് കൂടെ നിന്നു. ഈ കടപ്പാട് ഈ ജീവിതത്തിലുടനീളം നിലനിൽക്കും, മുനീർ കുറിച്ചു.

സുമനസ്സുകളുടെ പിന്തുണ

ഈ വാർത്ത പുറത്തുവന്നതോടെ നിരവധി പേർ സഹായവാഗ്ദാനങ്ങളുമായി എത്തിയതായും മുനീർ പറഞ്ഞു. സഹപാഠികൾ, സുഹൃത്തുക്കൾ, കലാ-സാംസ്കാരിക രംഗത്തുള്ളവർ എന്നിവർക്ക് പുറമെ വിദേശത്തുനിന്നും സ്വദേശത്തുനിന്നും നിരവധി സാധാരണക്കാർ വിളിച്ചന്വേഷിച്ചതായും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണെന്ന തന്റെ പിതാവ് സി.എച്ച് പഠിപ്പിച്ച പാഠം ഒരിക്കൽ കൂടി അനുഭവിച്ചറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിലെ അപവാദം

കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള രാഷ്ട്രീയക്കാർക്കിടയിൽ, ഒരു മുൻ മന്ത്രിയുടെ വീട് പോലും കടബാധ്യതയിൽ വീർപ്പുമുട്ടുന്നത് മുനീറിന്റെ രാഷ്ട്രീയ ജീവിതത്തിലെ സത്യസന്ധതയ്ക്കും ലാളിത്യത്തിനും തെളിവാണെന്ന് പല കോണുകളിൽ നിന്നും അഭിപ്രായമുയരുന്നുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News