അറസ്റ്റിന് ശേഷം പാലക്കാട് എത്തി രാഹുല് മാങ്കൂട്ടത്തില്; സ്വതന്ത്രനായി മത്സരിക്കില്ല
Palakkad, 09 മാര്‍ച്ച് (H.S.) മൂന്നാം ബലാത്സംഗക്കേസിലെ അറസ്റ്റും ജയില്‍വാസവും എല്ലാം കഴിഞ്ഞ് മണ്ഡലത്തില്‍ വീണ്ടും സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ശേഷം ഇന്ന് ആദ്യമായി രാഹുല്‍ പാലക്കാട് എത്തി. തന്റെ നേതൃത്വത്തില്‍ നിര്
rahul mamkootathil


Palakkad, 09 മാര്‍ച്ച് (H.S.)

മൂന്നാം ബലാത്സംഗക്കേസിലെ അറസ്റ്റും ജയില്‍വാസവും എല്ലാം കഴിഞ്ഞ് മണ്ഡലത്തില്‍ വീണ്ടും സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ശേഷം ഇന്ന് ആദ്യമായി രാഹുല്‍ പാലക്കാട് എത്തി. തന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്.

ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടല്‍ മഉറിയില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ റിമാന്‍ഡിലായി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും രാഹുല്‍ അടൂരിലെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് മണ്ഡലത്തില്‍ എത്തിയിരിക്കുന്നത്.

പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പറ്റില്ല. കാരണം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. എന്നോട് മത്സരിക്കാന്‍ പറഞ്ഞത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതേസമയം, ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ ഉള്‍പ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ ഉണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരി ആരോപിക്കുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിക്കുകയും ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദ്യ ബലാത്സംഗ കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം. ഈ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധം ആണെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News