Enter your Email Address to subscribe to our newsletters

Palakkad , 01 ഏപ്രില് (H.S.)
പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതിയിലാണ് പ്രശോഭ് ജാമ്യഹർജി സമർപ്പിച്ചത് താൻ നിരപരാധിയാണെന്നും രാഷ്ട്രീയ പ്രേരിതമായ പരാതിയാണിതെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി ഈ മാസം നാലിന് കോടതി പരിഗണിച്ചേക്കും.
ഗുരുതര ആരോപണങ്ങൾ
പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായ പ്രശോഭിനെതിരെ 22 വയസ്സുള്ള യുവതിയാണ് പരാതി നൽകിയത്. പട്ടാമ്പിയിലെ ഒരു സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം കാറിലും ഹോട്ടലുകളിലും വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി . പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിപ്പിച്ചതായും പരാതിയിൽ പറയുന്നു. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയതായാണ് സൂചന
രാഷ്ട്രീയ വിവാദം
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ വന്ന ഈ പരാതി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്നിവരുമായുള്ള അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചിട്ടുണ്ട് . വിഷയം വിവാദമായതോടെ ഡിസിസി നേതൃത്വം പ്രശോഭിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉടൻ പുറത്താക്കി . എന്നാൽ ധാർമ്മികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം കൂടി അദ്ദേഹം രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു.
പോലീസ് നടപടി
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് ബലാത്സംഗം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം പ്രശോഭിനെതിരെ കേസെടുത്തിരുന്നു. പരാതി ഉയർന്നതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾ തമിഴ്നാട്ടിലേക്കോ കർണാടകയിലേക്കോ കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താൻ കോയമ്പത്തൂർ, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു
വിഷയത്തിൽ ബിജെപിയും എൽഡിഎഫും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് വേളയിൽ ഈ കേസ്
---------------
Hindusthan Samachar / Roshith K