Enter your Email Address to subscribe to our newsletters

Mumbai , 10 ഏപ്രില് (H.S.)
ജയ്പ്രകാശ് അസ്സോസിയേറ്റ്സിൻ്റെ ആസ്തികള് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിനെ തിരഞ്ഞെടുക്കാനുള്ള വായ്പദാതാക്കളുടെ തീരുമാനത്തെ പിന്തുണച്ച് സ്ഥാപകൻ ജയ്പ്രകാശ് ഗൗർ.
ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ പാപ്പരത്ത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.
കടം നല്കിയവരുടെ സമിതിയുടെ) തീരുമാനത്തെ ഗൗർ അംഗീകരിച്ചു. അദാനി ഗ്രൂപ്പിന് ലേലം നല്കാനുള്ള ഈ തീരുമാനം ഇൻസോള്വെൻസി കോഡിന്റെ കീഴില് നടന്ന വിശ്വസനീയവും സുതാര്യവുമായ പരിഹാര പ്രവർത്തനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ഈ പ്രക്രിയ ആവശ്യമായ ശ്രദ്ധയോടും നിഷ്പക്ഷതയോടും കൂടിയാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളില് ജയപ്രകാശ് അസോസിയേറ്റ്സ് നേരിട്ട സാമ്പത്തിക പ്രതിസന്ധി കാരണം ബാധിക്കപ്പെട്ട കടക്കാർ, വീട് വാങ്ങിയവർ, ജീവനക്കാർ, ബിസിനസ് പങ്കാളികള് തുടങ്ങി എല്ലാ പങ്കാളികളുടെയും താല്പ്പര്യങ്ങള് പരിഗണിച്ചാണ് നടപടികളെന്ന് ഗൗർ വ്യക്തമാക്കി. ജയപ്രകാശ് അസോസിയേറ്റ്സ് വെറുമൊരു കോർപ്പറേറ്റ് സ്ഥാപനം മാത്രമല്ല, ദശാബ്ദങ്ങളായി പടുത്തുയർത്തിയ ഒരു മഹത്തായ സ്ഥാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊർജ്ജം, സിമന്റ്, റിയല് എസ്റ്റേറ്റ്, സംയോജിത ടൗണ്ഷിപ്പുകള് തുടങ്ങി വിവിധ മേഖലകളിലെ പ്രധാന പദ്ധതികളിലൂടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ സ്ഥാപനം വലിയ സംഭാവനകള് നല്കിയിട്ടുണ്ട്. 1979-ല് ആരംഭിച്ച കമ്പനിയുടെ യാത്ര രാജ്യനിർമ്മാണത്തിന്റെയും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും കാഴ്ചപ്പാടോടെയായിരുന്നുവെന്നും ഗൗർ അനുസ്മരിച്ചു.
ഗൗതം അദാനിയുടെ നേതൃത്വത്തില് ഗൗർ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു. ജയപ്രകാശ് അസോസിയേറ്റ്സിന്റെ പ്രവർത്തനങ്ങളും പ്രതിബദ്ധതകളും മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ശേഷിയും വ്യാപ്തിയും അനുഭവസമ്പത്തും അദാനി ഗ്രൂപ്പിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുടെ നേതൃത്വത്തില്, ഗ്രൂപ്പ് ഈ ബിസിനസ്സിലേക്ക് പുതിയ ഊർജ്ജം കൊണ്ടുവരുമെന്നും, നിലവിലുള്ള ബാധ്യതകള്ക്കും പങ്കാളികളുടെ പ്രതീക്ഷകള്ക്കും ഒരു ചിട്ടയായ പരിഹാരം ഉറപ്പാക്കുമെന്നും ഗൗർ കൂട്ടിച്ചേർത്തു. ലേല നടപടികളില് വേദാന്ത ഗ്രൂപ്പ് പങ്കെടുത്തതിനെയും അദ്ദേഹം പ്രശംസിച്ചു.ഒന്നിലധികം വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങള് കാണിച്ച താത്പര്യം ജയപ്രകാശ് അസോസിയേറ്റ്സിന്റെ ആസ്തി മൂല്യം എടുത്തു കാണിക്കുന്നുവെന്ന് ഗൗർ നിരീക്ഷിച്ചു.
നാഷണല് കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎല്ടി) അലഹബാബാദ് ബെഞ്ച്, ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ ആസ്തികള് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന്റെ 14,535 കോടി രൂപയുടെ പദ്ധതിക്ക് നേരത്തെ അനുമതി നല്കിയിരുന്നു. എന്നാല്, ഈ അനുമതിയെ നാഷണല് കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലില് (എൻസിഎല്എടി) വേദാന്ത ഗ്രൂപ്പ് ചോദ്യം ചെയ്തതോടെ സ്ഥിതിഗതികള് മാറി. തങ്ങള് 17,926 കോടി രൂപയുടെ ഉയർന്ന തുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വേദാന്ത ഗ്രൂപ്പ് പ്രധാന വാദമായി ഉന്നയിച്ചത്.
നിരവധി ഓഹരി ഉടമകളുള്ള വലിയൊരു കമ്പനിയായ ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ ഈ കേസ് സൂക്ഷ്മമായാണ് നിരീക്ഷിക്കപ്പെടുന്നത്. അന്തിമ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കാരണം, ഇത്തരം കേസുകളില് ഏറ്റവും മികച്ച മൂല്യം നേടുന്നതിനും, സുതാര്യത നിലനിർത്തുന്നതിനും, വ്യത്യസ്ത താല്പ്പര്യങ്ങളെ സന്തുലിതമാക്കുന്നതിനും ഇത് ഒരു മാതൃകയായി മാറിയേക്കാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR