ദീപികക്കും , രൂപതകള്ക്കുമെതിരായ ആക്ഷേപങ്ങളും കടന്നാക്രമണവും അപലപനീയം, കേരളത്തില് ക്രൈസ്തവ വേട്ട നടക്കില്ല: രമേശ് ചെന്നിത്തല
Thiruvananthapuram , 11 ഏപ്രില് (H.S.) കേരളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക സ്വതന്ത്രമായ അഭിപ്രായപ്രകടനം എപ്പോഴും നടത്താറുണ്ട്. ആ ദീപിക പത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു നടപടിയല്ല. അത് ന
Ramesh chennithala


Thiruvananthapuram , 11 ഏപ്രില് (H.S.)

കേരളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക സ്വതന്ത്രമായ അഭിപ്രായപ്രകടനം എപ്പോഴും നടത്താറുണ്ട്. ആ ദീപിക പത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു നടപടിയല്ല. അത് നിര്ഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ബിജെപി വടക്കേഇന്ത്യന് സംസ്ഥാനങ്ങളില് ക്രൈസ്തവര്ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള് എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. ക്രിസ്തുമസ് കാലത്ത് കേക്ക് കൊണ്ടുപോയി കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേര്ന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. കേരളത്തില് ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട. ഇത് ജനങ്ങള് അംഗീകരിച്ചു കൊടുക്കുന്ന ഒന്നല്ല.

കേരളത്തിലെ മതേതര വിശ്വാസികള് ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം ഭീഷണികളെ ചെറുക്കും എന്ന കാര്യത്തില് സംശയം വേണ്ട. കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്തുനിന്ന് പൊട്ടിവീണതല്ല. അവര്ക്കൊക്കെ അവരുടെ അഭിപ്രായങ്ങള് പറയാനും അവരുടെ വിശ്വാസികളെ നേര്വഴിക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തമുള്ളവര് തന്നെയാണ്. ബിജെപി ഭീഷണി കൊണ്ട് അവരെ വരുതിക്ക് നിര്ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ വേണ്ട എന്നാണ് പറയാനുള്ളത്. ജനാധിപത്യത്തില് എല്ലാവര്ക്കും അവരുടെ അഭിപ്രായങ്ങള് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവര്ക്കും അവരുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാനുള്ള അധികാരവുമുണ്ട്.

ഈ പരാമര്ശങ്ങളില് പങ്കില്ലങ്കില് ബിജെപി നേതൃത്വം അതുതള്ളിക്കളയണം. ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകളാണ് ഇങ്ങനെ കാഞ്ഞിരപ്പള്ളി, പാലാ രൂപതകളെയും ദീപിക പത്രത്തെയും നിശിതമായി വിമര്ശിച്ചിട്ടുള്ളത്. കേരളത്തില് അവര്ക്ക് ഓരോരുത്തര്ക്കും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കാനും വോട്ട് ചെയ്യാനും കാര്യങ്ങള് പ്രതിഫലിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് വടക്കേ ഇന്ത്യയില് കാണുന്ന ഒരു പ്രത്യേക രോഗമാണ്. ആ രോഗം കേരളത്തില് ഉണ്ടാക്കുക എന്ന് പറയുന്നത് നമുക്ക് അംഗീകരിച്ചു കൊടുക്കാന് കഴിയുന്ന കാര്യമല്ല. ബിജെപിക്ക് അതില് ഉത്തരവാദിത്തമില്ലെങ്കില് ബിജെപി നേതൃത്വം അത് തള്ളി പറയുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

ഇത്തരം നിയമങ്ങള് കൊണ്ടുവന്ന് ക്രൈസ്തവ സമൂഹത്തെ ഒന്നാകെ വിറപ്പിച്ചു നിര്ത്താം എന്നാണോ ബിജെപി കരുതുന്നത്. അതൊന്നും കേരളത്തില് നടക്കാന് പോകുന്നില്ല. അങ്ങനെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്ത്തിക്കളയാമെന്നുള്ള ഒരു രാഷ്ട്രീയം കേരളത്തില് വിലപ്പോകില്ല. അത്തരമൊരു നയം സ്വീകരിച്ചാല് ബിജെപി ഒറ്റപ്പെടുക മാത്രമേ ചെയ്യൂ.

കേരളത്തില് യുഡിഎഫിന് അനുകൂലമായ ഒരു തരംഗം ഉണ്ട് എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. യുഡിഎഫിന് വന് ഭൂരിപക്ഷത്തോടെ അധികാരത്തില് വരാന് കഴിയും. നല്ല പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുള്ളത്.

ഞങ്ങള് ഇവിടെ ജനങ്ങളുടെ ഇടയില് പ്രവര്ത്തിക്കുന്ന ആളുകളല്ലേ. കഴിഞ്ഞ മൂന്നു നാല് മാസമായി കേരളം മുഴുവന് നിരവധി തവണ സഞ്ചരിച്ചു എല്ലാ നിയോജക മണ്ഡലങ്ങളിലും പോയിട്ടുള്ള ഒരാള് എന്ന നിലയില് എന്റെ നിരീക്ഷണം യുഡിഎഫിന് അനുകൂലമായ ഒരു സാഹചര്യം നിലവിലുണ്ട് എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News