Enter your Email Address to subscribe to our newsletters

Kottarakkara , 15 ഏപ്രില് (H.S.)
സർവേ ഫലങ്ങള് പ്രകാരം തൃക്കാക്കരയില് എൻഡിഎയ്ക്ക് 10 മുതല് 13 ശതമാനം വരെയാണ് വോട്ട് ലഭിക്കാൻ സാധ്യത അതായത് ഒരു 20000 വോട്ടുകള്...
ഇനി കണക്കുകള് നമുക്കൊന്ന് പരിശോധിക്കാം.. 1.40 ലക്ഷം വോട്ടുകള് ആണ് ആകെ മണ്ഡലത്തില് പോള് ചെയ്തത്..
എന്റെ 20000 വോട്ടുകള് കഴിഞ്ഞാല് ബാക്കി 1.20 ലക്ഷം വോട്ടുകള്..
നിലവില് തൃക്കാക്കരയിലെ ഇടത് പക്ഷ സ്ഥാനാർഥി കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് പോലും പരിചിതമല്ലാത്ത മണ്ഡലത്തിനു പുറത്തുള്ള ഒരു വ്യക്തി..
നാളിത് വരെ ഇടത് പക്ഷം അവിടെ സ്വതന്ത്ര ചിഹ്നത്തില് ആണ് മത്സരിച്ചത്.. പൊതു സ്വീകാര്യരും ക്രൈസ്തവ വിഭാഗത്തില് ഉള്ളവരും ആയ സെബാസ്റ്റ്യൻ പോള്, ഡോ. ജോ ജോസഫ് എന്നിവർ മത്സരിച്ചപ്പോള് കിട്ടിയത് ആവറേജ് 45000 വോട്ടുകള്.. ഇത്തവണ സ്ഥാനാർഥി ആവാൻ സാധ്യത ഉണ്ടായിരുന്ന, അർഹത ഉണ്ടായിരുന്ന അരുണ് കുമാർ, ഉദയ കുമാർ എന്നിവരെ വെട്ടി പി രാജീവ് കളിച്ച കളിയാണ് പുഷ്പ ദാസ് എന്ന സ്ഥാനാർഥി അത് മാത്രമല്ല ഇത്തവണ ചിഹ്നത്തില് ആണ് മത്സരം.
യാതൊരു വിധത്തില് ഉള്ള പ്രചാരണമോ സോഷ്യല് മീഡിയ ക്യാമ്പ്യയിനോ ഇല്ലാതെ ഒരു സിറ്റിയില് ഇടത് പക്ഷത്തിന്റെ ചിഹ്നത്തിന് 30000 വോട്ടുകള് പോലും ലഭിക്കാൻ സാധ്യത ഇല്ല.. മണ്ഡലത്തിലെ കമ്മ്യൂണിസ്റ് നേതാക്കള് തൊട്ടടുത്ത മണ്ടലം ആയ കളമശേരിയില് പി രാജീവിന് വേണ്ടി പ്രവർത്തിക്കാൻ പോയി.. ലോക സഭയില് തൃക്കാക്കരയില് കമ്മ്യൂണിസ്റ് ചിഹ്നത്തിന് കിട്ടിയ വോട്ട് 27000 മാത്രമാണ്.. അന്ന് കിട്ടിയ വോട്ടിനേക്കാള് 3000 വോട്ടുകള് ഞാൻ കൂടുതല് നല്കുന്നു..
അതായത് കമ്മ്യൂണിസ്റ് പാർട്ടിക്ക് 30000 വോട്ടുകള് കിട്ടിയാല് ബാക്കി ഉള്ള വോട്ടുകള് 90000.. ഈ വോട്ടുകള് ഉമ തോമസിന് കിട്ടിയാല് അവർ 60000 വോട്ടിന്റെ ഭൂരിപക്ഷത്തില് ജയിക്കും.. അത്തരം ഒരു അത്ഭുതം ഒരു കോണ്ഗ്രര്സുകാരനും സ്വപ്നം പോലും കാണില്ല.. ലോകസഭയില് പോലും ഹൈബിക്ക് ലഭിച്ചത് 77000 വോട്ടുകള് ആണ്.. എന്നാല് മണ്ഡലത്തില് തീരെ സജീവമല്ലാത്ത അതിലുപരി പ്രതിപക്ഷ നേതാവിനെതിരെ ഗ്രൂപ്പ് യോഗം ചേർന്ന ഉമ തോമസിന് സീറ്റ് നല്കുന്നത് പോലും വലിയ എതിർപ്പ് ഉണ്ടാക്കിയതാണ്..ദീപ്തി മേരി വർഗ്ഗസിന്റെ കണ്ണീർ വീണ മണ്ഡലം. മുഹമ്മദ് ഷിയാസ് സ്വപ്നം കണ്ട മണ്ഡലം.
ഈ മണ്ഡലത്തില് ഉമ തോമസിന് വേണ്ടി ഒരു തവണ പോലും പ്രചരണത്തിന് എത്താൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചില്ല.. പറയത്തക്ക ആരും വന്നിട്ടുമില്ല.. തൃക്കാക്കര മുൻസില്പ്പാലിറ്റി ചെയർമാൻ വർക്ക് ചെയ്തത് മുഹമ്മദ് ഷിയാസിന് വേണ്ടിയായിരുന്നു.. രാഹുല് മാൻക്കൂട്ടത്തിലിനെ പുറത്താക്കാൻ ശക്തമായ ഇടപെട്ട ഉമ തോമസിനോട് രാഹുല് ആരാധകാർക്കും ദേഷ്യം ഉണ്ട്.. പല വിഷയങ്ങള് അവതരിപ്പിച്ചിട്ടും ഇടപെടാത്ത എംഎല്എയോട് പല ഫ്ലാറ്റ് അസോസിയേഷനുകള്ക്കും എതിർപ്പുണ്ട്..
അതിനേക്കാള് ഉപരി പിടി തോമസ് രണ്ട് തവണ ജയിച്ചതും അവറേജ് 60000 വോട്ടുകള് നേടിയാണ്.. അന്ന് കോണ്ഗ്രസ് വോട്ടുകള് കൂടാതെ നിക്പക്ഷ വോട്ടുകള് + പിടി തോമസിന്റെ വ്യക്തി പ്രഭാവം +പിണറായി വിരുദ്ധത ഇവയൊക്കെ ചേർന്നാണ് ഈ 60000.. ഉമ തോമസ് സഹതാപത്തില് ജയിച്ച സമയം ഉമ്മൻ ചാണ്ടി ഉള്പ്പെടെ കോണ്ഗ്രസ്സിന്റെ സകല നേതാക്കള് നടത്തിയ പ്രചരണവും ട്വന്റി /20 സ്ഥാനാർത്ഥിയെ നിർത്താതെ മാറിയതും ബിജെപി പ്രചരണം ദുർബലം ആയതും ഗുണം ചെയ്തു..
അത് കൊണ്ട് തന്നെ പിടി തോമസ് നേടിയ 60000 വോട്ട് പോലും നിലവിലെ 4 വർഷത്തെ ഉമ തോമസ് എന്ന സിറ്റിംഗ് എംഎല്എയ്ക്ക് ലഭിക്കില്ല.. അത് മാത്രമല്ല കോണ്ഗ്രസ് പാർട്ടി തന്നെ പറയുന്നുണ്ട് അഖില് മാരാർ കുറച്ചു വോട്ട് കോണ്ഗ്രസ്സിന്റെ പിടിക്കും.. വ്യക്തിപരമായി എനിക്കും അറിയാം ഇന്നലെകളില് ഉമ തോമസിന് പോയ വോട്ടുകള് എന്നിലേക്ക് വരുന്നതും.. അത് കൊണ്ട് തന്നെ 50000 വോട്ടുകള് ഉറച്ച കൈപ്പത്തി വോട്ടുകള് എന്ന് കരുതിയാല് അത്ര മാത്രമേ അവർക്ക് ലഭിക്കു..
അതായത് നിലവിലെ പ്രവർത്തനവും പ്രചരണത്തിലെ പാളിച്ചയും സ്ഥാനാർഥി നിർണ്ണായത്തിലെ അപാകതയും കമ്മ്യൂണിസ്റ് പാർട്ടിയെ ഒരു 30000 വോട്ടിനും 35000വോട്ടിനും ഇടയില് നിർത്തും.. എംഎല്എയുടെ പരാജയവും പ്രചാരണത്തിലെ പിന്നോട്ട് പോക്കും ഉമ തോമസിന്റെ വോട്ടുകള് 50000ത്തിനും 55000ത്തിനും ഇടയില് നിർത്തും.. ഈ രണ്ട് പേരുടെ വോട്ടുകള് കഴിഞ്ഞാലും പിന്നെയും ഒരു 55000 വോട്ടുകള് മണ്ഡലത്തില് ഉണ്ടെന്ന് സർവേ എടുത്ത വിഡ്ഢികള്ക്ക് അറിയാൻ കഴിയില്ല.. 10% വോട്ട് ഈ മണ്ഡലത്തില് കൂടിയത് ഉമ തോമസിന് വേണ്ടി അല്ല എന്ന് രാഷ്ട്രീയം അറിയുന്നവർക്ക് അറിയാൻ കഴിയും..
തൃക്കാക്കര മാറാൻ തീരുമാനിച്ചെങ്കില് അതിനുള്ള യോഗം പ്രകൃതി എനിക്കായി ഒരുക്കിയെങ്കില് അത് സംഭവിച്ചേ തീരു.. മണ്ഡലത്തില് എനിക്കൊപ്പം വർക് ചെയ്യാൻ വന്നവർക്ക് മാത്രം കാണാൻ കഴിയുന്ന സത്യം മെയ് 4 ന് കേരളത്തിന് ബോധ്യപ്പെടും.. ഇനി മറിച്ചു അത്ഭുതം നടന്നാല് രാഷ്ട്രീയമല്ല മതങ്ങള് വിജയിച്ചു എന്ന് കരുതാം.. അവിടെയും തല ഉയർത്തി അഭിമാനത്തോടെ നില്ക്കാവുന്ന വോട്ടുകള് എൻഡിഎയുടെ പേരില് കാണും...
ചക്ക വീണ് മുയല് ചാവുന്ന സർവ്വേകള് അല്ല ഞാൻ പറയുന്നത് ജനങ്ങളുടെ മനസ്സില് ഉടലെടുത്ത ചിന്തകള് മനസ്സിലാക്കി അവരില് ഒരാളായി അവർക്കൊപ്പം ചേർന്ന യഥാർഥ്യങ്ങള് വിലയിരുത്തി മുന്നോട്ട് പോയ ഒരേ സമയം ഗ്രൗണ്ടിലും അതെ സമയം സാമൂഹിക മാധ്യമങ്ങള് വഴിയും തൃക്കാക്കരയിലെ ജനത്തോട് സത്യം സംസാരിച്ച ഒരുവന്റെ ആത്മവിശ്വാസം..''
---------------
Hindusthan Samachar / CHANDHU CHANDRASEKHAR