Enter your Email Address to subscribe to our newsletters

Patna,15 ഏപ്രില്‍ (H.S.)
ഏറെ നാളായി ആഗ്രഹിച്ച നേട്ടത്തിലേക്ക് എത്തി ബിജെപി . സംസ്ഥാനത്ത് പാർട്ടി മുഖ്യമന്ത്രി ചുമതലയേറ്റു. മുതിർന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിവെക്കുകയും നിതീഷ് കുമാറിന്റെ നീണ്ട ഭരണത്തിന് വിരാമമിടുകയും ചെയ്തു.
രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്നൈൻ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങിൽ പങ്കെടുത്തു. ആദ്യമായിട്ടാണ് ബിജെപിക്ക് ബിഹാറിൽ മുഖ്യമന്ത്രി ഉണ്ടാകുന്നത്.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമർ കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി.
മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നീ ജെഡിയു നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മുങ്കേറിലെ താരാപ്പുരിൽനിന്നുള്ള നിയമസഭാംഗമായ 57-കാരനായ സമ്രാട്ട് ചൗധരി ബിഹാറിലെ മുതിർന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്.
ആർ.ജെ.ഡി.യിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച സമ്രാട്ട് 2014-ൽ ജെ.ഡി.യു.വിൽ ചേർന്നു. 2017-ൽ ബി.ജെ.പി.യിലേക്ക് മാറി. 2023-ൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായി. പിന്നാക്ക സമുദായത്തിൽനിന്നുള്ള നേതാവാണ്.
ഒപ്പം കഴിഞ്ഞവർഷം ബിജെപി ഭരണത്തിൽ പങ്കാളിയായിരുന്നു. അന്നുമുതൽ സംസ്ഥാനത്ത് ഒരു ബിജെപി മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ഒറ്റ ലക്ഷ്യവുമായി കഠിനപ്രയത്നത്തിൽ ആയിരുന്നു നേതാക്കൾ. അതിൻറെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റക്ക് സർക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ മുന്നണിച്ച് ജെഡിയുവിന് മുഖ്യമന്ത്രിസ്ഥാനം നൽകുകയാ
യിരുന്നു.
---------------
Hindusthan Samachar / Sreejith S