Enter your Email Address to subscribe to our newsletters

കുട്ടികളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുകയും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുകയും ചെയ്യുന്ന സംസ്കാരത്തിന്റെയും സ്വഭാവത്തിന്റെയും സംഗമമാണ് ബാലഗോകുലം പോലുള്ള സംഘടനകൾ എന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു.
ബാലഗോകുലം ഡൽഹി-എൻസിആറിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ത്യാഗരാജ് സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് കുട്ടികൾ വൈവിധ്യമാർന്ന ആകർഷണങ്ങളും മൂല്യപ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സമയങ്ങളിൽ ബാലഗോകുലം പോലുള്ള സ്ഥാപനങ്ങൾ ഒരു മാർഗദർശകന്റെ പങ്ക് വഹിക്കുന്നു. വികാസ് ഭീ, വിരാസത ഭീ എന്നിവ യുവാക്കളുടെ മാർഗ്ഗനിർദ്ദേശ തത്വമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ആധുനിക അഭിലാഷങ്ങളും സാംസ്കാരിക അഭിമാനവും തമ്മിലുള്ള സന്തുലിതാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'അമൃത് കാൽ' എന്ന ആശയത്തെ പരാമർശിച്ച ഉപരാഷ്ട്രപതി, രാജ്യത്തെ സമ്പന്നമായ ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന ഉത്തരവാദിത്തമുള്ളതും മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതുമായ പൗരന്മാരെ രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ സംഘടനയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ വാഹകരാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബഹുമാനം, സംസ്കാരത്തോടുള്ള സ്നേഹം, ടീം വർക്ക്, സ്വയം അച്ചടക്കം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊള്ളാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
ഒരാളുടെ ചിന്തകളും പ്രവർത്തനങ്ങളും കഴിവുകളും ഒരു ഉയർന്ന ഉദ്ദേശ്യത്തിനായി സമർപ്പിക്കുക എന്നതാണ് ഭഗവാൻ കൃഷ്ണന്‍ പഠിപ്പിച്ചത്. അതിന്‍റെ സാരാംശത്തിനെ അദ്ദേഹം 'കൃഷ്ണർപ്പണം' എന്ന ആശയവും രൂപപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായ ശ്രീപാദ് നായിക്, ജോർജ്ജ് കുര്യൻ, ബാലഗോകുലം ഡൽഹി-എൻസിആർ ചെയർമാൻ പി. കെ. സുരേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
--------
हिन्दुस्थान समाचार / Sreejith S