തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Thiruvananthapuram , 21 ഏപ്രില് (H.S.) തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി. തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് ഉണ്ടായ സ്ഫോടനത്തില് അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി
വെടിക്കെട്ട് അപകടം


Thiruvananthapuram , 21 ഏപ്രില് (H.S.)

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി. തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് ഉണ്ടായ സ്ഫോടനത്തില് അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സാ സഹായത്തിന് സര്ക്കാര് സംവിധാനങ്ങളെയാകെ സജ്ജമാക്കാന് മുഖ്യമന്ത്രി നിര്ദേശിച്ചു.

സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന് സര്ക്കാര് സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു.

വെടിക്കെട്ടപകടം : ആർഡിഒ അന്വേഷിക്കും.മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.

തൃശൂര് പൂരത്തിന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കെയാണ് കേരളത്തെ നടുക്കി വെടിക്കെട്ട് പുരയിലെ ദുരന്തം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പൂരത്തിലെ കരിമരുന്ന് വിസ്മയത്തിനുള്ള ഒരുക്കങ്ങള്ക്കിടെയാണ് അപകടം ഉണ്ടായത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്മാണ കേന്ദ്രത്തിലാണ് അപകടം. നാല്പ്പതിലേറെ പേര്ക്ക് പരിക്കേറ്റതായാണ് പ്രാഥമികവിവരം. ഇതില് പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്ട്ടുകളുണ്ട്. 8 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്..

പരിക്കേറ്റവര്ക്ക് സാധ്യമായ എല്ലാ ചികിത്സയും നല്കാന് ആരോഗ്യമന്ത്രി നിര്ദേശം നല്കി. സാരമായി പരിക്കേറ്റവരെ തൃശൂര് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. ആശുപത്രികളോട് സജ്ജരായിരിക്കാന് മന്ത്രി വീണാ ജോര്ജ് നിര്ദേശിച്ചു.

സതീഷ് എന്നയാളുടെ വെടിക്കെട്ട് പുരയിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില് അഞ്ച് വെടിക്കെട്ട് പുരകള് കത്തിച്ചാമ്പലായി. ശരീരഭാഗങ്ങള് പാടത്ത് ചിതറിയ നിലയില് ആയിരുന്നെന്ന് ദൃക്സാക്ഷികള് പറയുന്നു. തീ നിയന്ത്രണാതീതമായതിനാല് ആളുകളെ പുറത്തെടുക്കുന്നത് ദുഷ്കരമായി തുടരുന്നു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകള്ക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികള് പറയുന്നു.

പൊലീസും ഫയര്ഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം ഏകോപിപ്പിക്കുന്നത്.

വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകള്ക്കപ്പുറവും കേട്ടതായി ദൃക്സാക്ഷികള് പറഞ്ഞു. ചാവക്കാട് വടക്കന് മേഖലയിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പടക്ക നിര്മാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളില് വീഴ്ച ഉണ്ടായോയെന്നത് ഉള്പ്പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്ന്ന് പ്രദേശത്ത് ആശങ്കയും ജാഗ്രതയും തുടരുകയാണ്. ഉഗ്രസ്ഫോടനത്തെ തുടര്ന്ന് അവശിഷ്ടങ്ങള് ദൂരേക്ക് തെറിച്ചു വീഴുന്നതിനാല് ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനു ശേഷം മാത്രമേ പരുക്കേറ്റവര്ക്കായി കൂടുതല് തിരച്ചില് നടത്താന് സാധിക്കുകയുള്ളൂ. സ്ഫോടനം നടന്ന സമയത്ത് പടക്കശാലയിലുണ്ടായിരുന്ന പലരും ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News