നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങള്ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്.
Ernakulam , 23 ഏപ്രില് (H.S.) നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങള്ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്.താൻ നിർമ്മിച്ച സുമതി വളവ് എന്ന സിനിമ വലിയ നഷ്ടമുണ്ടാക്കിയെന്ന് മുരളി നേരത്തെ പരാതിപ്പെട്ടിരുന്നു. അഭിലാഷ് പിള്ളയ
Abhilash Pillai


Ernakulam , 23 ഏപ്രില് (H.S.)

നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങള്ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്.താൻ നിർമ്മിച്ച സുമതി വളവ് എന്ന സിനിമ വലിയ നഷ്ടമുണ്ടാക്കിയെന്ന് മുരളി നേരത്തെ പരാതിപ്പെട്ടിരുന്നു.

അഭിലാഷ് പിള്ളയും സംവിധായകൻ വിഷ്ണു ശശിശങ്കറും ചേർന്ന് കബളിപ്പിച്ചെന്നും മുരളി ആരോപിച്ചിരുന്നു. എന്നാല് ചിത്രം ലാഭകരമായിരുന്നെന്നാണ് അഭിലാഷ് പിള്ള വാർത്താ സമ്മേളനത്തില് അറിയിച്ചത്.

മുരളിയുടെ ആരോപണങ്ങള്ക്ക് മറുപടി നല്കിയ അഭിലാഷ് പിള്ള മാധ്യമങ്ങള്ക്ക് മുൻപില് തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. മുരളിയുടെ ആരോപണങ്ങള് തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയതായി അഭിലാഷ് പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് ശേഷം താൻ മുരളിയെ വിളിച്ചിരുന്നതായും ഒരു അബദ്ധം പറ്റിയതാണെന്ന് മുരളി സമ്മതിച്ചതായും അഭിലാഷ് അവകാശപ്പെടുന്നു.

ബജറ്റ് നിയന്ത്രിക്കുന്നത് തിരക്കഥാകൃത്തിൻ്റെ തീരുമാനമല്ലെന്ന് അഭിലാഷ് പറയുന്നു. നിർമ്മാതാവാണ് ചെലവുകളുടെ കാര്യത്തില് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റൊരു കഥയുമായിട്ടാണ് ആദ്യം മുരളിയെ സമീപിച്ചതെന്നും പിന്നീട് തനിക്കും സംവിധായകൻ വിഷ്ണുവിനും 5 ലക്ഷം രൂപ വീതം അഡ്വാൻസ് ലഭിച്ചുവെന്നും അഭിലാഷ് പറയുന്നു. നിക്ഷേപകരുമായി മുരളിയെ ബന്ധിപ്പിക്കാൻ തങ്ങള് സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു നിർമ്മാണ കമ്ബനി ചിത്രത്തിന്റെ ബജറ്റിന്റെ പകുതി മുടക്കാൻ സമ്മതിച്ചിരുന്നതായി അഭിലാഷ് പറയുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് അവർ 1 കോടി രൂപ അഡ്വാൻസ് നല്കിയിരുന്നു. പിന്നീട് ചെന്നൈ ആസ്ഥാനമായുള്ള ഒരു പ്രൊഡക്ഷൻ കമ്ബനിയും ചിത്രത്തിന്റെ ഭാഗമായി. മുരളി തന്നെയാണ് അവർക്ക് 14 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റ് നല്കിയതെന്നും അഭിലാഷ് അവകാശപ്പെടുന്നു. ഈ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തനിക്കെതിരെ സൈബർ ആക്രമണങ്ങള് വർധിച്ചതായി അഭിലാഷ് പിള്ള ചൂണ്ടിക്കാട്ടി.

പണമിടപാട് ചർച്ചകളിലെ മുരളിയുടെ പെരുമാറ്റത്തെക്കുറിച്ചും അഭിലാഷ് വിശദീകരിച്ചു. കണക്കുകള് സംസാരിക്കാമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല് ചർച്ചകള് തുടങ്ങുമ്ബോള് മുരളി വേഗത്തില് പ്രകോപിതനാകുകയാണെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. ഇത് വെള്ളം എന്ന സിനിമയിലെ വിത്ഡ്രോവല് സിൻഡ്രോമിന് സമാനമാണെന്നും അഭിലാഷ് പറഞ്ഞു. സുമതി വളവ് നഷ്ടത്തിലായിരുന്നില്ല മറിച്ച് ലാഭകരമായിരുന്നുവെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു.

പ്രതിസന്ധി രൂക്ഷമായപ്പോള് നിർമ്മാതാവ് ഗോകുലം ഗോപാലനെ താൻ ഉള്പ്പെടുത്തിയിരുന്നതായി അഭിലാഷ് പറയുന്നു. മുരളി ഗോകുലം ഗോപാലനില് നിന്ന് നേരിട്ട് 3 ലക്ഷം രൂപ കൈപ്പറ്റിയെന്നും അഭിലാഷ് അവകാശപ്പെട്ടു. ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന അതേ നിർമ്മാതാവ് രണ്ടാഴ്ച മുൻപ് വെള്ളം എന്ന സിനിമയുടെ തമിഴ് റീമേക്കിന് അഡ്വാൻസ് നല്കിയെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി.

കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉള്പ്പെടെ ഈ തർക്കം പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്. സുമതി വലവിന്റെ കളക്ഷൻ വിവരങ്ങള് പരിശോധിക്കുമെന്നും മുരളിയുമായും അഭിലാഷിന്റെ ടീമുമായും ചർച്ചകള് നടത്താൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ ഭാരവാഹികള് വ്യക്തമാക്കി. മുരളിയുടെ സാമ്ബത്തിക ബുദ്ധിമുട്ടുകള് പ്രസ്തുത സിനിമയുടെ ബിസിനസിനപ്പുറം വിപുലമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

അടുത്തിടെ ഓണ്ലൈനില് പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് മുരളി പൊട്ടിക്കരഞ്ഞുകൊണ്ട് തനിക്ക് വലിയ സാമ്ബത്തിക നഷ്ടമുണ്ടായെന്ന് വെളിപ്പെടുത്തിയത്. സുമതി വളവ് ഉള്പ്പെടെ മൂന്ന് സിനിമകളില് തന്നെ വഞ്ചിച്ചെന്നും ഈ പ്രോജക്റ്റില് നിന്ന് ഏകദേശം 7 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. കനത്ത കടബാധ്യതയും കടക്കാരുടെ സമ്മർദ്ദവും തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും താൻ കുടുങ്ങിപ്പോയ അവസ്ഥയാണെന്നും അദ്ദേഹം വീഡിയോയില് പറഞ്ഞിരുന്നു.

ബിസിനസ്സിലെ പരാജയങ്ങളും സിനിമകളും ഒരുമിച്ച് ചേർന്ന് തന്നെ സാമ്ബത്തികമായി തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകൻ വിഷ്ണു ശശി ശങ്കറും തന്നെ കബളിപ്പിച്ചുവെന്നും മുരളി ആരോപിച്ചു. അവരെ വിശ്വസിക്കരുതെന്ന് അദ്ദേഹം മറ്റുള്ളവർക്ക് മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി അഭിലാഷ് പിള്ള തന്നെ രംഗത്ത് വന്നിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News