ലോക് ഭവനിൽ എം കെ സ്റ്റാലിൻ്റെ ശബ്ദം പ്രതിധ്വനിക്കുമെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ പി കെ ശേഖർ ബാബു
Chennai , 26 ഏപ്രില് (H.S.) ലോക് ഭവനിൽ എം കെ സ്റ്റാലിൻ്റെ ശബ്ദം പ്രതിധ്വനിക്കുമെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ പി കെ ശേഖർ ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ തിളങ്ങുമെന്നും ഗവർണറുടെ വസതിയിൽ അദ്ദേഹത്തിൻ്റെ ശബ്ദം പ്രത്യേകമായി പ്രതിധ്വന
Tamil


Chennai , 26 ഏപ്രില് (H.S.)

ലോക് ഭവനിൽ എം കെ സ്റ്റാലിൻ്റെ ശബ്ദം പ്രതിധ്വനിക്കുമെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ പി കെ ശേഖർ ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ തിളങ്ങുമെന്നും ഗവർണറുടെ വസതിയിൽ അദ്ദേഹത്തിൻ്റെ ശബ്ദം പ്രത്യേകമായി പ്രതിധ്വനിക്കുമെന്നും ശേഖർ ബാബു പ്രവചിച്ചു.

മെയ് 4 ന് വോട്ടെണ്ണിയ ശേഷം ഡിഎംകെ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെൻ്റ് മന്ത്രി ഉയർന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. തമിഴ്നാടില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈയിലെ ഹാർബർ മണ്ഡലത്തിൽ രണ്ടാം തവണയാണ് ശേഖർ ബാബു മത്സരിക്കുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ ഏറ്റവും ഉയർന്ന പോളിങ് ശതമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇത് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ വ്യക്തമായ സൂചനയാണ്.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമായ 85.15% ആണ് ഇത്തവണ രേഖപ്പെടുത്തിയത്. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടന്നത്. 2011-ലെ 78.3% എന്ന റെക്കോർഡാണ് ഇതോടെ മറികടക്കപ്പെട്ടത്. തമിഴ്നാട് തെരഞ്ഞെടുപ്പുകളിലെ മൊത്തം പോൾ ചെയ്ത വോട്ടുകളുടെ എണ്ണം മാത്രം കണക്കിലെടുത്താൽ, ഓരോ അഞ്ച് വർഷത്തിലും വലിയ വർധനവ് കാണാൻ സാധിക്കും.

ഇതുവരെ ഡിഎംകെ-എഐഎഡിഎംകെ എന്ന നിലയ്ക്ക് നടന്ന മത്സരം ഇത്തവണ വിജയ് ടിവികെയുമായി എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുക്കിയത്. ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന് എല്ലാ മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ ഉയർന്ന വോട്ടിങ് ശതമാനം ആർക്ക് ഗുണകരമാകുമെന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ഈ ഉയർന്ന വോട്ടിങ് ശതമാനം ഏത് മുന്നണിയെ പിന്തുണയ്ക്കും എന്നറിയാൻ മെയ് 4 വരെ കാത്തിരിക്കണം.

നിലവിലുള്ള എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം പേർക്കും വീണ്ടും അവസരം നൽകിക്കൊണ്ടായിരുന്നു ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വം നൽകുന്ന സഖ്യവും പ്രതിപക്ഷമായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും അങ്കത്തിനിറങ്ങിയത്. ഇരു മുന്നണികളും തങ്ങളുടെ മുൻഗാമികളിൽ തന്നെ വിശ്വാസമർപ്പിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News