സുരക്ഷിതമായി ഹോര്മുസ് കടന്ന് ഗ്രീന് ആശ; ഒന്പതാമത്തെ ടാങ്കര്
New delhi, 06 ഏപ്രില്‍ (H.S.) ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യന്‍ പതാകയേന്തിയ ഗ്രീന്‍ ആശ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതകളിലൊന്നിലെ തുടര്‍ച്ചയായ തടസ്സങ്ങള്‍ക്കും സു
Cargo ship


New delhi, 06 ഏപ്രില്‍ (H.S.)

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യന്‍ പതാകയേന്തിയ ഗ്രീന്‍ ആശ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതകളിലൊന്നിലെ തുടര്‍ച്ചയായ തടസ്സങ്ങള്‍ക്കും സുരക്ഷാ ആശങ്കകള്‍ക്കും ഇടയിലാണ് കപ്പല്‍ ഹോര്‍മുസ് കടന്നത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്ക് കടന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ ടാങ്കര്‍ ആണിത്. ഗ്രീന്‍ ആശ ഒരു എല്‍പിജി ടാങ്കര്‍ ആണെന്നാണ് ലഭ്യമായ സൂചന.

ഫെബ്രുവരി 28 ന് യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇത് ആഗോള ഇന്ധന വിതരണത്തെ ബാധിക്കുകയും ഊര്‍ജ വിപണികളെ പിടിച്ചുലക്കുകയും ചെയ്തു. മെരിടൈം ഡാറ്റ അനുസരിച്ച്, ഈ പാത ഉപയോഗിക്കുന്ന ചരക്കുകപ്പലുകളില്‍ 60 ശതമാനവും ഇറാനില്‍ നിന്നുള്ളതോ അല്ലെങ്കില്‍ ഇറാനിലേക്ക് പോകുകയോ ചെയ്യുന്നവയാണ്.

പ്രതിബന്ധങ്ങള്‍ക്കിടയിലും ഹോര്‍മുസ് പാത ഉപയോഗിക്കുന്ന ഇന്ത്യന്‍ കപ്പലുകളുടെ എണ്ണം താരതമ്യേന കൂടുതലാണ്. ഗ്രീന്‍ ആശ കടന്നുപോകുന്നതിന് മുമ്പ് എട്ട് ഇന്ത്യന്‍ കപ്പലുകള്‍ ഈ കടലിടുക്ക് കടന്നിരുന്നു. ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍എം എന്നീ രണ്ട് എല്‍പിജി കാരിയറുകള്‍ ഏകദേശം 94,000 ടണ്‍ ചരക്കുമായി സംഘര്‍ഷമേഖലയിലൂടെ കടന്നുപോയി.

പൈന്‍ ഗ്യാസ്, ജഗ് വസന്ത് എന്നീ നാല് ഇന്ത്യന്‍ പതാകയേന്തിയ എല്‍പിജി ടാങ്കറുകള്‍ മാര്‍ച്ച് 26 നും 28 നും ഇടയില്‍ 92,612 ടണ്‍ എല്‍പിജി വിതരണം ചെയ്തു. ഇതിന് മുമ്പ്, എംടി ഷിവാജിക്, എംടി നന്ദാദേവി എന്നിവ മാര്‍ച്ച് 16 നും 17 നും ഏകദേശം 92,712 ടണ്‍ എല്‍പിജി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കും കണ്ട്‌ല തുറമുഖത്തേക്കും എത്തിച്ചു. ഊര്‍ജ ടാങ്കര്‍ ജഗ് ലാഡ്കി മാര്‍ച്ച് 18 ന് യുഎഇയില്‍ നിന്ന് മുന്ദ്രയിലേക്ക് 80,886 ടണ്‍ അസംസ്‌കൃത എണ്ണ കൊണ്ടുപോയി, അതേസമയം ജഗ് പ്രകാശ് ഒമാനില്‍ നിന്ന് ആഫ്രിക്കയിലേക്ക് പെട്രോള്‍ കൊണ്ടുപോകുന്നതിനിടയില്‍ സുരക്ഷിതമായി കടലിടുക്ക് കടന്നു.

ഷിവാജിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈന്‍ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍എം, ഗ്രീന്‍ സാന്‍വി എന്നിവ സുരക്ഷിതമായി കടന്നുപോയ മറ്റ് കപ്പലുകളാണ്. ഗ്രീന്‍ സാന്‍വി വെള്ളിയാഴ്ച രാത്രി ഏകദേശം 46,650 മെട്രിക് ടണ്‍ എല്‍പിജിയുമായി കടലിടുക്ക് കടന്നു.

ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ കപ്പലുകളെ സഹായിക്കാന്‍ അകമ്പടിയായി ഉണ്ടായിരുന്നു. നിലവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട നാവിക ഉപരോധത്തിനിടയില്‍ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാന്‍ ഇന്ത്യ ഇറാനിയന്‍ അധികാരികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

ഇറാനിയന്‍ അധികാരികളുമായി സഹകരിക്കുകയാണെങ്കില്‍ ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകളെ കടലിടുക്ക് കടന്നുപോകാന്‍ അനുവദിക്കുമെന്ന് ഇറാന്‍ നേരത്തെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനെ അറിയിച്ചിരുന്നു. ഹോര്‍മുസിന് പുറത്തും സമ്മര്‍ദ്ദം വ്യാപിപ്പിക്കുമെന്ന് ഇറാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ലോകത്തെ പ്രധാനപ്പെട്ട മറ്റൊരു കപ്പല്‍പ്പാതയായ ബാബ് എല്‍-മാന്‍ഡെബ് കടലിടുക്കും തങ്ങള്‍ക്ക് ലക്ഷ്യമിടാന്‍ കഴിയുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗം സൂചിപ്പിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News