Enter your Email Address to subscribe to our newsletters

Kochi , 24 മെയ് (H.S.)
മുഖ്യമന്ത്രിക്ക് കൊച്ചിയിൽ ആവേശോജ്വല വരവേൽപ്പ്; കടവന്ത്രയിൽ ഒഴുകിയെത്തിയത് ജനസാഗരം.കേരള സർക്കാരിന്റെ അമരക്കാരനായി ചുമതലയേറ്റ മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചി നഗരം നൽകിയത് അവിസ്മരണീയമായ സ്വീകരണം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനസാഗരം സാക്ഷിയായ ചടങ്ങിൽ, സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സാധാരണക്കാരുമുൾപ്പെടെ ആയിരങ്ങളാണ് തങ്ങളുടെ പുതിയ ഭരണാധികാരിയെ നേരിൽ കാണാനും ആശംസകൾ അർപ്പിക്കാനും ഒഴുകിയെത്തിയത്.
മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയുടെ അപ്രതീക്ഷിത സാന്നിധ്യം ചടങ്ങിനെ കൂടുതൽ വർണ്ണാഭമാക്കി.
ചടങ്ങിൽ മമ്മൂട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെ അനുമോദിച്ചു. മുഖ്യമന്ത്രി പദവി ഒട്ടും എളുപ്പമുള്ള ഒന്നല്ല. അതീവ ശ്രദ്ധയും ഉത്തരവാദിത്തവും ആവശ്യമുള്ള മഹാദൗത്യമാണ്. സിനിമയിൽ മുഖ്യമന്ത്രിയായി പലതവണ വേഷമിട്ടിട്ടുണ്ടെങ്കിലും, യഥാർത്ഥ ഭരണാധികാരിയുടെ ചുമതലകൾ എത്രത്തോളം ഗൗരവമേറിയതാണെന്ന് മമ്മൂട്ടി തന്റെ പ്രസംഗത്തിലൂടെ പങ്കുവച്ചു.
മന്ത്രിസഭയെ ഏകോപിപ്പിക്കുക, ജനങ്ങളുടെ പരാതികൾക്ക് കാതോർക്കുക, എല്ലാവിഭാഗം ആളുകളെയും ചേർത്തുപിടിച്ച് നീതിപൂർവ്വം നാടിനെ മുന്നോട്ട് നയിക്കുക എന്നിങ്ങനെ മുഖ്യമന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. ഈ വലിയ ഉത്തരവാദിത്തം തികഞ്ഞ ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും നിർവഹിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും, കേരളത്തിന്റെ ഭാവിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്നും താരം ആശംസിച്ചു.
നടൻ കുഞ്ചാക്കോ ബോബൻ, എംഎൽഎയും സിനിമ താരവുമായ രമേശ് പിഷാരടി, ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ റോജി എം ജോൺ, വി ഇ അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ്, ഹൈബി ഈഡൻ എംപി, വിവിധ മണ്ഡലങ്ങളിലെ എംഎൽഎമാർ തുടങ്ങിയവരുടെ സാന്നിധ്യകൊണ്ട് സമ്പന്നമായിരുന്നു സദസ്സ്. താരത്തിളക്കവും ജനസഞ്ചയത്തിന്റെ ആവേശവും ഒത്തുചേർന്നപ്പോൾ, കടവന്ത്ര സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ആവേശത്തിന്റെ കൊടുമുടിയിലെത്തി.
പ്രതീക്ഷയുടെയും ആവേശത്തിന്റെയും നിറവാർന്ന അന്തരീക്ഷത്തിൽ നടന്ന സ്വീകരണ സമ്മേളനം, കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ ഉതകുന്ന ഒരു തുടക്കമായി മാറി.
രാവിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ സന്ദർശനം മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു.. മുഖ്യമന്ത്രിയായി തീരുമാനച്ചതിനുശേഷം വി ഡി സതീശൻ പറവൂരിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ എത്തിയിരുന്നുവെങ്കിലും സത്യപ്രതിനിക്കുശേഷം ഇതാദ്യമായാണ് മണ്ഡലത്തിലെത്തുന്നത്.. ഇക്കാര്യം കൂടി കണക്കിലെടുത്തായിരുന്നു വലിയ സ്വീകരണം മണ്ഡലത്തിൽ ഒരുക്കിയത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR