ഓണ്-സ്ക്രീൻ മാര്ക്കിംഗ് വിവാദം; സിബിഎസ്ഇ ചെയര്മാൻ, സെക്രട്ടറി എന്നിവരെ മാറ്റി കേന്ദ്ര സര്ക്കാര്
Newdelhi , 02 ജൂണ് (H.S.) ഓണ്-സ്ക്രീൻ മാർക്കിംഗ് വിഷയത്തില് നിലനില്ക്കുന്ന വിവാദങ്ങള്ക്കിടെ സിബിഎസ്ഇ ചെയർമാൻ രാഹുല് സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും മാറ്റി കേന്ദ്ര സർക്കാർ. സെൻട്രല് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഓണ്-സ്ക്രീൻ മ
CBSC


Newdelhi , 02 ജൂണ് (H.S.)

ഓണ്-സ്ക്രീൻ മാർക്കിംഗ് വിഷയത്തില് നിലനില്ക്കുന്ന വിവാദങ്ങള്ക്കിടെ സിബിഎസ്ഇ ചെയർമാൻ രാഹുല് സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും മാറ്റി കേന്ദ്ര സർക്കാർ.

സെൻട്രല് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഓണ്-സ്ക്രീൻ മാർക്കിംഗ് സിസ്റ്റത്തിനായി സേവനങ്ങള് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള് അന്വേഷിക്കാൻ സർക്കാർ ഏകാംഗ സമിതിയെ നിയോഗിച്ചു.

ശേഷി വികസന കമ്മീഷൻ ചെയർപേഴ്സണ് എസ് രാധാ ചൗഹാൻ ആയിരിക്കും ഈ സമിതിയുടെ അധ്യക്ഷ. ഈ വർഷമാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയം പൂർണമായി ഡിജിറ്റല് ഓണ്-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലേക്ക് മാറ്റാൻ സിബിഎസ്ഇ തീരുമാനിച്ചത്. മറുപടി പേപ്പറുകള് അവ്യക്തമായി കാണുക, പേജുകള് നഷ്ടമാവുക, ചില സന്ദർഭങ്ങളില് മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് തെറ്റായി കാണിക്കുക തുടങ്ങിയ പരാതികള് വന്നതോടെയാണ് വിവാദം ആരംഭിച്ചത്.

സിബിഎസ്ഇയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങള് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ പ്രശ്നം കൂടുതല് ശ്രദ്ധ നേടിയത്. സ്കാൻ ചെയ്ത ഉത്തരക്കടലാസുകള് ലഭിക്കുന്നതില് നിരവധി വിദ്യാർത്ഥികള്ക്ക് ബുദ്ധിമുട്ടുകള് നേരിട്ടു. ചില ഉത്തരക്കടലാസുകളില് അവ്യക്തമായ ചിത്രങ്ങള്, കാണാതായ പേജുകള്, അപൂർണമായ ഭാഗങ്ങള് എന്നിവ ഉണ്ടായിരുന്നുവെന്നും, ബോർഡിന്റെ ഓണ്ലൈൻ വെരിഫിക്കേഷൻ, പുനർമൂല്യനിർണ്ണയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതില് ബുദ്ധിമുട്ടുകള് നേരിട്ടതായും വിദ്യാർത്ഥികള് പരാതിപ്പെട്ടു.

തുടക്കത്തില് ഒറ്റപ്പെട്ട പരാതികളായി കാണപ്പെട്ടവ പിന്നീട് സിബിഎസ്ഇയുടെ ഡിജിറ്റല് മൂല്യനിർണ്ണയ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വലിയ ചർച്ചയായി മാറി. ഒഎസ്എം പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തെക്കുറിച്ച് മാത്രമല്ല, ഈ സേവനത്തിനായുള്ള കരാർ നല്കിയതുമായി ബന്ധപ്പെട്ട സംഭരണ പ്രക്രിയയെക്കുറിച്ചും ചോദ്യങ്ങള് ഉയർന്നു.

വെണ്ടർ തിരഞ്ഞെടുപ്പ്, സിസ്റ്റത്തിന്റെ പ്രകടനം, സൈബർ സുരക്ഷാ സംവിധാനങ്ങള്, ഫലം വന്നശേഷമുള്ള സേവനങ്ങളിലെ കാലതാമസം എന്നിവയെല്ലാം പൊതുജനങ്ങളുടെ സംശയങ്ങള് വർദ്ധിപ്പിച്ചു. വർധിച്ചുവരുന്ന വിമർശനങ്ങള്ക്ക് മറുപടിയായി, സിബിഎസ്ഇ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടുകയും നിരവധി വിശദീകരണങ്ങള് നല്കുകയും ചെയ്തു. യഥാർത്ഥ പരാതികളെല്ലാം പരിശോധനാ സംവിധാനങ്ങളിലൂടെ പരിഹരിക്കുമെന്ന് ബോർഡ് ഉറപ്പ് നല്കി.

എങ്കിലും, വിദ്യാർത്ഥികള്, രക്ഷിതാക്കള്, അദ്ധ്യാപകർ, നിയമനിർമ്മാതാക്കള് എന്നിവരില് നിന്നുള്ള ആശങ്കകള് വർധിച്ചുകൊണ്ടേയിരുന്നു. നിലവില്, സിബിഎസ്ഇയുടെ ഒഎസ്എം സേവനങ്ങളുടെ സംഭരണം പരിശോധിക്കുന്നതിനായി കേന്ദ്രം ഒരു അന്വേഷണ സമിതിയെ രൂപീകരിച്ചതോടെ വിഷയം നിർണായകമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

ടെൻഡർ നടപടികള്, നിശ്ചിത നടപടിക്രമങ്ങള് പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുക, കരാർ നല്കിയ സാഹചര്യങ്ങള് പരിശോധിക്കുക എന്നിവയാണ് അന്വേഷണ സമിതിയുടെ പ്രധാന ലക്ഷ്യങ്ങള്. നിലവില് പ്രതിപക്ഷവും വിദ്യാർത്ഥികളും അധ്യാപക കൂട്ടായ്മകളും ഒരുപോലെ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തില് വിഷയത്തില് അന്വേഷണം കൂടുതല് ശക്തമാക്കുമെന്നാണ് കരുതുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News