Enter your Email Address to subscribe to our newsletters

Newdelhi , 25 ജൂണ് (H.S.)
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് വാണിജ്യ ആവശ്യങ്ങൾക്കുള്ള വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ പിൻവലിച്ചു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ സെക്രട്ടറി ഡോ. നീരജ് മിത്തൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലമുണ്ടാകുന്ന അനിശ്ചിതത്വത്തിൻ്റെ കാലഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് പാചക വാതകത്തിൻ്റെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത് ആ നിയന്ത്രണങ്ങളാണ് ഇപ്പോൾ പൂർണമായും പിൻവലിച്ചിരിക്കുന്നത്.
മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ മൂലം രാജ്യത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനായി വാണിജ്യ എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നു.
എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി വിതരണ തോത് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
അതോടൊപ്പം, എൽപിജി വിതരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന ഉപഭോഗ നിലവാരത്തിൻ്റെ 50 ശതമാനം വരെ LPG വിതരണം തുടരാമെന്നും ഉത്തരവിൽ പറയുന്നു. ഈ തീരുമാനം ഹോട്ടൽ, റെസ്റ്റോറന്റ്, വ്യവസായ സ്ഥാപനങ്ങൾ, വാണിജ്യ അടുക്കളകൾ എന്നിവയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
മറ്റൊരു നിർദേശവും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കായി എൽപിജി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ എണ്ണ വിപണന കമ്പനികൾ അവരുടെ ഡാറ്റാബേസുകളിൽ തുടർന്നും രേഖപ്പെടുത്തണമെന്നും, മൂന്ന് പ്രധാന ഒഎംസികളുടെ കീഴിൽ ഏകീകൃത ഡാറ്റാബേസ് രൂപീകരിക്കാമെന്നും കേന്ദ്രം നിർദേശിച്ചു.
അതേസമയം, ഇതിനകം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) സംവിധാനത്തിലേക്ക് മാറിയ വാണിജ്യ ഉപഭോക്താക്കൾ പിഎൻജി ഉപയോഗം തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. പിഎൻജി ലഭ്യമാകുന്ന മറ്റ് പിഎൻജി ഉപഭോക്താക്കളെയും ക്രമേണ പിഎൻജി വിതരണം സാധാരണ നിലയിലാക്കിയിട്ടുണ്ടെങ്കിലും, ശുദ്ധമായ ഇന്ധന ബദലായി കണക്കാക്കപ്പെടുന്ന പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള ശ്രമം സർക്കാർ ആവർത്തിച്ചു.ശൃംഖലയിലേക്ക് സ്ഥിരമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. നഗര വാതക വിതരണ കമ്പനികളുമായി സഹകരിച്ചാണ് ഈ മാറ്റം നടപ്പാക്കേണ്ടത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായ സമയത്ത് വിതരണ തടസ്സങ്ങൾ നേരിട്ട ഹോട്ടലുകൾ, റെസ്റ്റോൻ്ററുകൾ, വ്യാവസായിക യൂണിറ്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം എന്ന് പ്രതീക്ഷിക്കുന്നു.
മെച്ചപ്പെട്ട വിതരണ സാഹചര്യങ്ങളെയും ശുദ്ധമായ ഇന്ധന ബദലുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ ഊർജ്ജ സുരക്ഷ നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയെയും ഈ നീക്കം പ്രതിഫലിപ്പിക്കുന്നു എന്ന് സർക്കാർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR