Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 ജൂണ്‍ (H.S.)
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള നടന്ന അക്രമസംഭവങ്ങളും അരാജകത്വവും കേരളത്തിനു തന്നെ അപമാനമായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സിപിഎം അലങ്കോലമാക്കിയ കോര്‍പറേഷന്‍ ഭരണം ബിജെപി ഏറ്റെടുത്തതോടെ ഒരുപടി കൂടി വഷളായി. തുടര്‍ച്ചയായ ആക്രമസംഭവങ്ങളാണ് കോര്‍പറേഷനില്‍നിന്നു പുറത്തുവരുന്നത്.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെഎസ് ശബരിനാഥിനെ ക്രൂരമായി കയ്യേറ്റം ചെയ്തു. ശബരിനാഥന്റെ പിതാവും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്നു ജി കാർത്തികേനെ പോലും അധിക്ഷേപിക്കുന്ന രീതിയിൽ ബിജെപി കൗൺസിൽ അംഗം സംസാരിച്ചു.വനിതാ അംഗങ്ങളെ ആക്രമിച്ചു. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ എസ് ഷെര്‍ളിക്കും അനിത അലക്‌സിനും പരിക്കേറ്റു. അക്രമത്തിൽ പരിക്കേറ്റ അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടകള്‍ വിളയാടുന്നതുപോലെയാണ് സിപിഎമ്മിലെയും ബിജെപിയിലെയും കൗണ്‍സിലര്‍മാര്‍ പെരുമാറിയത്. ഇവർക്കെതിരെ കർശനമായ നിയമനടപടി പോലീസ് സ്വീകരിക്കണം.
നഗരവാസികളുടെ ജീവല്‍പ്രശ്ങ്ങളെയാണ് ബിജെപിയും ഇടതുപക്ഷവും ചേര്‍ന്ന് ചവിട്ടിയരക്കുന്നത്. മഴക്കാലമായതോടെ രോഗങ്ങളും മഴക്കെട്ടുമൂലമുള്ള പ്രശ്‌നങ്ങളുമൊക്കെ രൂക്ഷമാണ്. നിത്യവൃത്തിക്കുപോലും വകയില്ലാതെ പതിനായിരങ്ങള്‍ ദുരിതമനുഭവിക്കുന്നു. ഇതൊന്നും കാണാനും കേള്‍ക്കാനും ഭരിക്കുന്നവര്‍ക്ക് കണ്ണും കാതുമില്ല. 46 ദിവസത്തിനുശേഷം ചേര്‍ന്ന കോര്‍പറേഷന്‍ യോഗം വെറും 5 മിനിറ്റുകൊണ്ടാണ് 640 അജന്‍ഡകള്‍ പാസാക്കിയത്. തികഞ്ഞ ഉത്തരവാദിത്വമില്ലായ്മായാണിത്.
ഒരു കാപ്പ കേസ് പ്രതിക്കുവേണ്ടിയാണ് ബിജെപി ഇത്രയധികം തരംതാഴുന്നത്. ഒട്ടേറെ അക്രമക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ കേസ് ചുമത്തിയത്. കോര്‍പറേഷന്‍ ഭരണം കിട്ടിയ ബിജെപിയുടെ തനിസ്വരൂപം ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S