സപ്ളൈകോയെ സ്വയംപര്യാപ്തമാക്കാന് നടപടി; പാടത്തുനിന്ന് മില്ലുകളിലേക്കുള്ള വാഹനങ്ങളില് ട്രാക്കിംഗ് സംവിധാനം: മന്ത്രി അനൂപ് ജേക്കബ്
Thiruvanathapuram, 30 ജൂണ്‍ (H.S.) തിരുവനന്തപുരം: സപ്ളൈകോയെ സ്വയംപര്യാപ്തമാക്കുമെന്നും പാടത്തുനിന്ന് മില്ലുകളിലേക്കുള്ള വാഹനങ്ങളിലും ട്രാക്കിംഗ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിനും തുക നല്‍കാനും സ്ഥിരസം
Supplyco soccer Eleven


Thiruvanathapuram, 30 ജൂണ്‍ (H.S.)

തിരുവനന്തപുരം: സപ്ളൈകോയെ സ്വയംപര്യാപ്തമാക്കുമെന്നും പാടത്തുനിന്ന് മില്ലുകളിലേക്കുള്ള വാഹനങ്ങളിലും ട്രാക്കിംഗ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിനും തുക നല്‍കാനും സ്ഥിരസംവിധാനം കൊണ്ടുവരും. വരുംസീസണുകളില്‍ കൃത്യമായ നെല്ല് സംഭരണം നടത്താനും പണം കൃത്യമായി കര്‍ഷകരുടെ അക്കൗണ്ടുകളില്‍് എത്തിക്കാനുമുള്ള നടപടി സ്വീകരിക്കും. വരുന്ന സീസണുകളില്‍ കൊയ്ത്ത് തുടങ്ങുന്ന സമയത്തുതന്നെ കര്‍ഷക രജിസ്ട്രേഷനും ആരംഭിക്കുന്നത് കൃഷി വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പുതുക്കിയ ബജറ്റിന്മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സപ്ലൈകോ കേന്ദ്രീകൃത മില്ലുകള്‍ ആരംഭിക്കുന്നത് സര്‍ക്കാര്‍തലത്തില്‍ പരിശോധിക്കുന്നുണ്ട്. അതിന്‍െ്റ ഭാഗമായി നെല്ല് സംഭരണത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക നിയന്ത്രണവും നിരീക്ഷണവും ശക്തിപ്പെടുത്താനും എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആര്‍.പി.) പരിഗണിക്കും. ഇങ്ങനെ വിവിധ പ്രേദശങ്ങളിലെ സംഭരണ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകൃതമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സംഭരണശാലകള്‍ ലഭ്യമായാല്‍ പാടത്ത് നെല്ല് കെട്ടിക്കിടക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കൃഷിവകുപ്പുമായി കൂടിയാലോചിച്ച് അതിനുള്ള നടപടി ആലോചിക്കും. മില്ലുകളില്‍ നിന്ന് എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലേയ്ക്കും അവിടെ നിന്ന് പി.ആര്‍.എസുകളിലേയ്ക്കും എത്തുന്ന വാഹനങ്ങള്‍ക്ക് ട്രാക്കിംഗ് സിസ്റ്റം നിലവിലുണ്ട്. പാടശേഖരത്തുനിന്നും മില്ലുകളിലേക്ക് എത്തുന്ന വാഹനങ്ങളിലും ഈ സംവിധാനം വരുന്നതോടെ, കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാവും.

പാലക്കാട് ജില്ലയില്‍ പ്രൈമറി സംഘങ്ങള്‍ ഒഴിവാക്കി എസ്ബിഐ., കാനറ ബാങ്ക് കണ്‍സോര്‍ഷ്യത്തെ തിരിച്ചേല്‍പിക്കാനും നെല്‍ കര്‍ഷകര്‍ക്കുള്ള വായ്പാ പരിധി 1600 കോടി രൂപയായി വര്‍ധിപ്പിക്കാനും സാധിച്ചു.

കാര്‍ഡുടമയ്ക്ക് കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ഇ പോസ് മെഷീനുമായി, അളവുതൂക്ക യന്ത്രങ്ങളെ ബന്ധിപ്പിക്കല്‍ അന്തിഘട്ടത്തിലാണ്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുകയാണു ലക്ഷ്യമിട്ട് അപേക്ഷകള്‍ ഓണ്‍ലൈന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മുന്‍ഗണനാ കാര്‍ഡിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരണമെന്നുള്ള ആവശ്യം വിവിധ വകുപ്പുകളുമായി കൂടി ആലോചിച്ചു നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. ഉന്നതികളിലേക്ക് മൊബൈല്‍ റേഷന്‍ സിസ്റ്റം കൂടുതല്‍ കാര്യക്ഷമമമാക്കാന്‍ നടപടിയെടുക്കും. എഎവൈ ഭക്ഷ്യധാന്യത്തില്‍ കുറവു വരുത്തരുതെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ വച്ചിട്ടുണ്ട്.

1600 ല്‍ പരം ഔട്ട്ലെറ്റുകളുള്ള സപ്ലൈകോയെ സ്വയംപര്യാപ്തമാക്കാന്‍ സബ്സിഡി സാധനങ്ങളുടെ വില്‍പനയോടൊപ്പംതന്നെ നോണ്‍ സബ്സിഡി, എഫ്.എം.സി.ജി. സാധനങ്ങളുടെ വില്‍പനയും വര്‍ധിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. അതിനാവശ്യമായ കൃത്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി സമര്‍പ്പിക്കാന്‍ സപ്ലൈകോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക മാവേലി സ്റ്റോറുകളില്‍ പല സാധനങ്ങളും വില്‍പ്പനയില്ലാതെ കെട്ടിക്കിടക്കാന്‍ കാരണം ഡിപ്പോ തലത്തിലെ പര്‍ച്ചേസ് അപാകതകളാണ്. അവ പരിഹരിച്ചു വില്‍പ്പനയുള്ളവ സ്റ്റോറുകളില്‍ എത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാവേലി കണ്‍വീനിയന്‍്റ് സ്റ്റോറുകള്‍ ആരംഭിക്കാനും സപ്ളൈകോ ഔട്ട്ലെറ്റുകുടെ നവീകരണവും ശബരി ഉല്‍പന്നങ്ങളുടെ വിപുലീകരണവും ഉദ്ദേശിക്കുന്നു. എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉപഭോക്തൃ ശാക്തീകരണത്തിന്‍െ്റ ഭാഗമായി കൂടുതല്‍ കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News