ചേവായൂര് ബാങ്ക് തെരെഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും, പൊലീസിന്റെ വീഴ്ചയും അന്വേഷിക്കാന് പ്രത്യേക അന്വേഷണസംഘം
Thiruvanathapuram, 13 ജൂലൈ (H.S.) തിരുവനന്തപുരം: കോഴിക്കോട് ചേവായൂര്‍ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പട്ടു നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും അതു തടയുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ ഒരു പ്രത്യകേ അന്വേഷണ സംഘത്തെക്കൊ
Ramesh Chennithala


Thiruvanathapuram, 13 ജൂലൈ (H.S.)

തിരുവനന്തപുരം: കോഴിക്കോട് ചേവായൂര്‍ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പട്ടു നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും അതു തടയുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ ഒരു പ്രത്യകേ അന്വേഷണ സംഘത്തെക്കൊണ്ടന്വേഷിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2024 നവംബര്‍ 16 ന് നടന്ന ചേവായൂര്‍ ബാങ്ക് തെരെഞ്ഞെടുപ്പ് തെരെഞ്ഞെടുപ്പില്‍ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഹൈക്കോടതി ഉത്തരവിന്‍ പ്രകാരം സുരക്ഷക്കായി മെഡിക്കല്‍ കോളജ് പൊലിസിനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അക്രമസംഭവങ്ങള്‍ തടയുന്നതില്‍ അന്നത്തെ മെഡിക്കല്‍ കോളജ് എസിപി അടക്കമുളളവര്‍ വലിയ വീഴ്ച വരുത്തിയതായി ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ചുവെന്നാണ് കോഴിക്കോട് എം പി എംകെ രാഘവനും, ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് ഒരു പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.

2024 നവംബര്‍ 16-ന് നടന്ന ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപകമായ അക്രമസംഭവങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി ഹൈക്കോടതി ഉത്തരവുപ്രകാരം മെഡിക്കല്‍ കോളേജ് പോലീസിനായിരുന്നു സുരക്ഷാ ചുമതല നല്‍കാമായിരുന്നത്. എന്നാല്‍ അക്രമങ്ങള്‍ തടയുന്നതിലും പോളിംഗ് കേന്ദ്രത്തില്‍ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നതിലും അന്നത്തെ മെഡിക്കല്‍ കോളേജ് എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കടുത്ത അനാസ്ഥ കാണിച്ചതായി പരാതിയുയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ചതായി കോഴിക്കോട് എംപി എം.കെ. രാഘവനും ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാറും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ നടത്തിയ ഈ നീക്കത്തില്‍ പോലീസിന്റെ കടുത്ത വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന ഹര്‍ജികളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News