കേരളത്തില് ടാറ്റയുടെ 10,000 കോടിയുടെ കപ്പല് നിര്മാണ പദ്ധതി
Thiruvanathapuram, 15 ജൂലൈ (H.S.) കരളത്തില്‍ വമ്പന്‍ നിക്ഷേപം നടത്താന്‍ ടാറ്റ. കപ്പല്‍ നിര്‍മ്മാണ സംരംഭത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കപ്പല്‍ നിര്‍മ്മ
SHIPBUILDING  IN KERALA


Thiruvanathapuram, 15 ജൂലൈ (H.S.)

കരളത്തില്‍ വമ്പന്‍ നിക്ഷേപം നടത്താന്‍ ടാറ്റ. കപ്പല്‍ നിര്‍മ്മാണ സംരംഭത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കപ്പല്‍ നിര്‍മ്മാണത്തിനായി 10,000 കോടി രൂപ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാനാണ് പദ്ധതി. കപ്പല്‍ നിര്‍മ്മാണത്തില്‍ നിക്ഷേപിക്കാന്‍ കമ്പനി തയ്യാറാണെന്നും ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വച്ച് ബ്ലൂം ബര്‍ഗിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓട്ടോമൊബൈല്‍, സ്റ്റീല്‍, സോഫ്റ്റ്വെയര്‍ തുടങ്ങിയ മേഖലകളില്‍ സജീവമായ ടാറ്റയുടെ കപ്പല്‍ നിര്‍മ്മാണ മേഖലയിലേക്കുള്ള ആദ്യത്തെ വലിയ ചുവടുവയ്പ്പാണിത്. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളെ ക്ഷണിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ടാറ്റ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖത്തിനായി മെഡിറ്റനേറിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതിന് പിന്നാലെയാണ് ടാറ്റയുടെ കേരളത്തിലേക്കുള്ള കടന്ന് വരവ്.

വിഴിഞ്ഞം പദ്ധതിയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. സംസ്ഥാന ഭരണകൂടം ഈ പദ്ധതിയെ അനുകൂലമായി പരിഗണിക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ മാത്രം ആഭിപ്രായത്തിന്‍മേല്‍ ആയിരിക്കില്ല തീരുമാനമെടുക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മാത്രമായിരിക്കും തീരുമാനെമന്നും മുഖ്യമന്ത്രി പറഞ്ഞു.

ടാറ്റയുടെ കപ്പല്‍ നിര്‍മാണ മേഖലയിലെ വമ്പന്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിനകത്ത് പതിനായിരക്കണക്കിന് പ്രത്യക്ഷമായും പരോക്ഷമായും ധാരാളം തൊഴിലവസരങ്ങള്‍ ലഭിക്കും. അതോടൊപ്പം സ്റ്റീല്‍, ഹെവി എഞ്ചിനീയറിംഗ്, മറൈന്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്, അനുബന്ധ ചെറുകിട വ്യവസായങ്ങള്‍ എന്നിവയ്ക്കും ഈ പദ്ധതിയിലൂടെ വലിയ അവസരം തുറക്കപ്പെടും.

ഇന്ത്യയെ ലോകത്തിലെ മികച്ച 10 കപ്പല്‍ നിര്‍മ്മാണ രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്കും ഈ പദ്ധതി വലിയ പിന്തുണയേകാന്‍ സഹായകമാകും. പ്രതിരോധ- വ്യാവസായിക മേഖലകളില്‍ ആഭ്യന്തര കപ്പല്‍ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും. അതേസമയം ഭൂമി, നിയന്ത്രണ അനുമതികള്‍, സാങ്കേതികത, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ പിന്തുണ എന്നിവയെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ ആരംഭം.

അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞത്തെ ഡീപ്പ് വാട്ടര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബ് എംഎസ്സി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയില്‍ നിന്ന് 1.4 ബില്യണ്‍ ഡോളറിന്റെ പ്രതിബദ്ധത നേടിയതിനുശേഷമാണ് ഈ വികസനം വരുന്നത്, ഈ കരാര്‍ നിലവില്‍ സതീശന്‍ സര്‍ക്കാരിന്റെ അവലോകനത്തിലാണ്. ഇന്ത്യ തങ്ങളുടെ കപ്പല്‍ നിര്‍മ്മാണ ശേഷി വേഗത്തില്‍ വര്‍ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന സമയത്താണ് ടാറ്റയുടെ കപ്പല്‍ നിര്‍മ്മാണത്തിലേക്കുള്ള കടന്നുവരവ്.

കപ്പല്‍ നിര്‍മ്മാണ പദ്ധതി തേടി ഇതുവരെ 12 അപേക്ഷകള്‍ ലഭിച്ചു. വിഴിഞ്ഞം, കൊച്ചി തുടങ്ങിയ പ്രധാന തുറമുഖങ്ങള്‍ക്ക് സമീപമുള്ള കപ്പല്‍ നിര്‍മ്മാണം, അറ്റകുറ്റപ്പണി സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സമുദ്ര മൂല്യ ശൃംഖലയിലുടനീളം കേരളം തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. നിര്‍ദ്ദിഷ്ട ശേഷിയെക്കുറിച്ചോ ഉല്‍പാദന സമയക്രമത്തെക്കുറിച്ചോ മുഖ്യമന്ത്രി വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News