Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 ജൂലൈ (H.S.)
വിദ്യാര്ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില് മുക്കിക്കൊല്ലുന്നു: മുന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്.നീറ്റ്-യുജി അടക്കമുള്ള മത്സരപരീക്ഷകളുടെ ചോദ്യപേപ്പര് ചോര്ച്ചയെത്തുടര്ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്ട്ടി സംഘടിപ്പിച്ച പ്രതിഷേധ മാര്ച്ചിനെതിരെയുള്ള പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായി.മുന് കെപിസിസി പ്രസിഡന്റ് എംഎം ഹസന് പറഞ്ഞു.
നീറ്റ് (എന്ഇഇടി )ഉള്പ്പെടെ വിവിധ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഗുരുതര വീഴ്ചയും നടപടിയെടുക്കുന്നതിലെ അലംഭാവത്തിനും എതിരെയാണ് രാജ്യത്തെ യുവജനത തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ചോദ്യപേപ്പര് ചോര്ച്ചയിലെ ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാട് കേന്ദസര്ക്കാര് തിരുത്തണം. ഭാവി പ്രതീക്ഷകളായിരുന്ന 12 വിദ്യാര്ത്ഥികളാണ് ആത്മഹത്യ ചെയ്തത്. വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ കൃത്യമായ വിശദീകരണം നല്കാനോ തയ്യാറായിട്ടില്ല.പ്രതിഷേധത്തിന്റെ ശബ്ദം അടിച്ചമര്ത്തുന്നതിനായി വിദ്യാര്ത്ഥികളുടെ സമരത്തെ ചോരയില് മുക്കിക്കൊല്ലുകയാണ് മോദി ഭരണകൂടം. ഡല്ഹിയിലെ തെരുവുകളില് ജനാധിപത്യം ചവിട്ടിമെതിക്കുകയാണ്.
പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് നട്ടംതിരിയുന്ന വിദ്യാർത്ഥികളുടെ ആശങ്ക ഉൾക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഗാർഗയും കോൺഗ്രസിൻ്റെ യുവജന സംഘടനകളും ശക്തമായ പോരാട്ടം ഇക്കഴിഞ്ഞ കാലയളവിൽ നടത്തിവരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റിനകത്തേക്കും കോൺഗ്രസിന്റെ പോരാട്ടം വ്യാപിപ്പിച്ചിട്ടുണ്ട്.കോൺഗ്രസും രാഹുൽ ഗാന്ധിയും വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അവരോടൊപ്പം പോരാട്ട മുഖത്തിലാണെന്നും എം എം ഹസൻ ചൂണ്ടിക്കാട്ടി.
ന്യായമായ ആവശ്യങ്ങള് ഉന്നയിച്ച് പ്രതിഷേധിച്ചവരെ ലാത്തിയും കണ്ണീര്വാതകവും കൊണ്ട് അടിച്ചമര്ത്താന് ശ്രമിച്ച മോദി സര്ക്കാരിന് ചരിത്രം മാപ്പു നല്കില്ല. ഭരണകൂടത്തിന്റെ ഉത്തരവ് അതിക്രൂരമായി നടപ്പാക്കാന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് കാലം കണക്ക് ചോദിക്കും. ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ബലമായി അറസ്റ്റ് ചെയ്തത് മുതല് കൃത്യമായ തിരക്കഥയോടെയാണ് പോലീസ് പ്രവര്ത്തിച്ചത്. വിദ്യാര്ത്ഥികളെ മര്ദ്ദിച്ചവരില് പലരും നെയിംപ്ലേറ്റ് നീക്കം ചെയ്തവരും യൂണിഫോം ധരിക്കാത്തവരും ആയിരുന്നു. വിദ്യാര്ത്ഥികളുടെ ആശങ്കകള് പരിഹരിക്കുന്നതിന് പകരം അവരെ വേട്ടയാടുകയാണ്. അതിക്രൂരമായ ഈ പോലീസ് നടപടിക്കെതിരെ പ്രതിഷേധിക്കാന് ജനാധിപത്യ വിശ്വാസ്യകള് മുന്നോട്ട് വരണം എന്നും എം എം ഹസൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR