കോഴിക്കോട് പാളയത്തെ അരുംകൊലാ കേസ്: ബന്ധുവായ 22-കാരൻ കസ്റ്റഡിയിൽ; കാരണം ആശുപത്രിയിലാക്കിയതിലുള്ള വൈരാഗ്യം
Kerala, 21 ജൂലൈ (H.S.) കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിന് സമീപം പുതിയ കോവിലകം പറമ്പിൽ ക്ഷീരകർഷകനായ ബിജുവിനെ (38) വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ ബിജുവിന്റെ ബന്ധുവും മാങ്കാവ് കൊളങ്ങരപ്പ
കോഴിക്കോട് പാളയത്തെ അരുംകൊലാ കേസ്: ബന്ധുവായ 22-കാരൻ കസ്റ്റഡിയിൽ; കാരണം ആശുപത്രിയിലാക്കിയതിലുള്ള വൈരാഗ്യം


Kerala, 21 ജൂലൈ (H.S.)

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിന് സമീപം പുതിയ കോവിലകം പറമ്പിൽ ക്ഷീരകർഷകനായ ബിജുവിനെ (38) വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ ബിജുവിന്റെ ബന്ധുവും മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയുമായ 22-കാരനായ ദീപകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയം പുതിയ കോവിലകം പറമ്പ് നഗറിലെ ഒറ്റമുറി വീടിനുള്ളിൽ ബിജുവിനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം മുമ്പ് മാനസികാസ്വാസ്ഥ്യവും ലഹരി ഉപയോഗവും പ്രകടിപ്പിച്ചിരുന്ന യുവാവിനെ, ബിജു കൂടി മുൻകയ്യെടുത്താണ് ബലം പ്രയോഗിച്ച് ഡി-അഡിക്ഷൻ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. തന്നോട് ആലോചിക്കാതെ നിർബന്ധിച്ച് ആശുപത്രിയിലാക്കിയതിലുള്ള കടുത്ത അമർഷവും പകയും യുവാവിൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. ഈ വൈരാഗ്യമാണ് ബിജുവിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ക്രൂരത; സംശയം ഉയർത്തിയത് സംസ്കാരച്ചടങ്ങിലെ സാന്നിധ്യം ബിജുവിന്റെ മൃതദേഹത്തിൽ അതിക്രൂരമായ ആക്രമണത്തിന്റെ ലക്ഷണങ്ങളാണുണ്ടായിരുന്നത്. ശരീരമാസകലം 45-ഓളം മുറിവുകളും, കഴുത്തിന്റെ മുൻവശത്തും പിൻഭാഗത്തുമായി 18-ഓളം ആഴത്തിലുള്ള കുത്തുകളുമുണ്ടായിരുന്നു. കിച്ചൺ നൈഫ് പോലെയുള്ള മൂർച്ചയേറിയ ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് വിലയിരുത്തൽ.

കേസിലെ സുപ്രധാന വഴിത്തിരിവുകൾ: സംസ്കാരച്ചടങ്ങിലെ സാന്നിധ്യം: ബിജുവിന്റെ സംസ്കാരച്ചടങ്ങിൽ പ്രതിയായ യുവാവും പങ്കൈടുത്തിരുന്നു. കയ്യിലെ മുറിവ്: ചടങ്ങിനിടെ യുവാവിന്റെ കയ്യിൽ ആഴത്തിലുള്ള മുറിവ് കണ്ടത് പൊലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടു. രഹസ്യ നിരീക്ഷണം: സംശയം തോന്നിയ പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്തുകയും, അന്വേഷണത്തിനൊടുവിൽ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കസ്റ്റഡിയിലുള്ള യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബിജുവിന്റെ മൊബൈൽ ഫോണും വാഹനത്തിന്റെ താക്കോലും പൊലീസ് കണ്ടെടുത്തു. ഇത് കേസിലെ നിർണായക തെളിവായി മാറി. ക്ഷീരകർഷകനായ ബിജു പുലർച്ചെ പശുവിനെ കറക്കാൻ എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ ചെന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കസബ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി തെളിവെടുപ്പ് തുടരുമെന്നും പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News