Enter your Email Address to subscribe to our newsletters

Kannur , 24 ജൂലൈ (H.S.)
തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർ മാപ്പ് പറഞ്ഞാൽ മാത്രം പോരെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് ഫാമിലി പെൻഷൻ വാങ്ങുന്നുവെന്ന് വ്യാജപ്രചരണത്തിനെതിരെയാണ് മാനനഷ്ടകേസ് നൽകാൻ പി കെ ശ്രീമതി ഒരുങ്ങുന്നത്.
മുന് എംഎല്എയായ പി ആര് കൃഷ്ണൻ്റെ പേരില് ശ്രീമതി കുടുംബ പെന്ഷന് വാങ്ങുന്നുണ്ടെന്ന് വിവരാവകാശ രേഖകള് ഉദ്ധരിച്ച് ചില മാധ്യമങ്ങള് ആരോപിച്ചതിനെ തുടര്ന്നാണ് വിവാദം ഉണ്ടായത്. എന്നാൽ എംഎൽഎയുടെ ഭാര്യയായി പെൻഷൻ കൈപ്പറ്റിയിരുന്ന പി കെ ശ്രീമതി തൃശൂരിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു എന്ന് ഇവരുടെ മകൻ പി കെ അജിത് പിന്നീട് വ്യക്തമാക്കിയിരുന്നു.
വ്യാജ പ്രചാരണം വരെയധികം വ്യക്തിപരമായ അധിക്ഷേപത്തിന് കാരണമായെന്നും തൻ്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്നും ശ്രീമതി പറഞ്ഞു. ഇപ്പോൾ എൻ്റെ കുടുംബവും സുഹൃത്തുക്കളും സത്യം എന്താണെന്ന് എന്നോട് ചോദിക്കുന്നു. ഇതിന് കൃത്യമായ ഒരു ഉത്തരം നൽകാൻ പോലും എനിക്ക് കഴിയാത്ത ഒരു അവസ്ഥയായിരുന്നു, എന്ന് ശ്രീമതി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി, കേരള വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ശ്രീമതി പറഞ്ഞു. തന്നെ അവഹേളിച്ചവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നാണ് ശ്രീമതി പരാതിയിൽ ആശ്യപ്പെട്ടത്.
അതേസമയം വ്യാജ ആരോപണം ഉന്നയിച്ച ആളുകൾ ക്ഷമാപണം നടത്തിയാൽ പ്രശ്നം അവസാനിക്കുമോ എന്ന ചോദ്യത്തിന് ക്ഷമാപണം മതിയാകില്ലെന്നായിരുന്നു ശ്രീമതിയുടെ മറുപടി. ക്ഷമാപണം സ്വീകരിക്കുന്ന കാര്യത്തിൽ ഒരു മാറ്റവുമില്ല. മുമ്പ് സമാനമായ സാഹചര്യങ്ങളിൽ ഞാൻ ക്ഷമാപണം സ്വീകരിച്ചിട്ടുണ്ടാകാം. പക്ഷേ ഇത്തവണ അങ്ങനെയല്ലെന്നും ശ്രീമതി പറഞ്ഞു.
വിവാദത്തിന് ശേഷം രാഷ്ട്രീയ പാർട്ടികളിലുള്ള പലരും തന്നെ വിളിച്ചിരുന്നു. നിയസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ ഫോണിൽ വിളിച്ച് പിന്തുണ നൽകിയുന്നു. കോൺഗ്രസ് നേതാവ് പാലോട് രവിയും ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് പറഞ്ഞിരുന്നു. ബിജെപി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ പിന്തുണ നൽകിയെന്നും ശ്രീമതി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR