Enter your Email Address to subscribe to our newsletters

New delhi, 26 ജൂലൈ (H.S.)
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പേരിൽ സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരായി നടന്ന വന്യമായി ആക്രമണത്തിന് ആരാണ് അനുമതി നൽകിയതെന്ന് ചോദ്യം ഉന്നയിച്ച് രാഹുൽ ഗാന്ധി സമരക്കാർക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണം. ഇക്കാര്യം ഉന്നയിച്ച രാഹുൽ ഗാന്ധി അമിത് ഷാക്ക് കത്തയച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
''സമാധാനപരമായ പ്രതിഷേധം ഏതൊരു ജനാധിപത്യത്തിനും നിർണായകമാണ്. പ്രതിഷേധക്കാരെ സംരക്ഷിക്കുകയും സംഭാഷണത്തിലൂടെ അവരുടെ പരാതികൾ പരിഹരിക്കുകയും ചെയ്യേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. ഇത്തരം ക്രൂരമായ അക്രമങ്ങൾ എല്ലാ മാനദണ്ഡങ്ങളെയും നശിപ്പിക്കുകയും രാജ്യത്തെ പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്തിൻ്റെ ഭാവിയായ യുവാക്കളും വിദ്യാർഥികളും ഉത്തരങ്ങളും ഉത്തരവാദിത്തവും ആവശ്യപ്പെടുന്നു. അവരുടെ ശബ്‌ദം മുഴങ്ങി കേൾക്കപ്പെടും, - രാഹുൽ ഗാന്ധി പറഞ്ഞു.
2026 ജൂലൈ 20ന് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദിത്തം ആവശ്യപ്പെട്ടാണ് കത്ത് എഴുതുന്നത്. ന്യായവും ഉത്തരവാദിത്തമുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായം ഞങ്ങളുടെ വിദ്യാർഥികൾ ആവശ്യപ്പെട്ടു. അവരുടെ വാക്കുകൾ കേൾക്കുന്നതിനുപകരം, സുരക്ഷാ സേന മാരകായുധങ്ങളും കണ്ണീർവാതകവും ഉൾപ്പെടെയുള്ള വിവേചനരഹിതമായ ബലപ്രയോഗത്തിലൂടെ അവരെ ആക്രമിച്ചു എന്നും കത്തിൽ ചൂണ്ടിക്കാട്ടി.
നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. വനിതാ വിദ്യാർഥികളെ പൊലീസുകാർ അവരുടെ സ്വകാര്യ ഭാഗങ്ങൾ മനഃപൂർവ്വം ലക്ഷ്യം വച്ചുകൊണ്ട് ആക്രമിച്ചു. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം മാരകമായ പെല്ലറ്റ് തോക്കുകളുടെ ഉപയോഗമാണ്. ഒരു പത്രപ്രവർത്തകന് ഉൾപ്പെടെ പരിക്കേറ്റു.
പെല്ലറ്റ് തോക്കുകളിൽ നിന്ന് വെടിയേറ്റതിനാൽ ഒരു കണ്ണ് നഷ്‌ടപ്പെടാൻ വരെ സാധ്യതയുണ്ടെന്നാണ് 19 വയസുള്ള വിദ്യാർത്ഥി സാഹിൽ ലോച്ചബിൻ്റെ മെഡിക്കൽ റിപ്പോർട്ട്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ, വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള മാരകമായ ബലപ്രയോഗം നിങ്ങൾ അംഗീകരിച്ചോ? ഇല്ലെങ്കിൽ, ആരാണ് അത് ചെയ്‌തത്? ആരാണ് പൊലീസിനെ വിന്യസിക്കാൻ അധികാരപ്പെടുത്തിയത്, എന്നും രാഹുൽ ഗാന്ധി ചോദിച്ചു.
സമാധാനപരമായ പ്രതിഷേധം ഏതൊരു ജനാധിപത്യത്തിനും നിർണായകമാണ്. പ്രതിഷേധക്കാരെ സംരക്ഷിക്കുകയും സംഭാഷണത്തിലൂടെ അവരുടെ പരാതികൾ പരിഹരിക്കുകയും ചെയ്യേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. ഇത്തരം ക്രൂരമായ അക്രമങ്ങൾ എല്ലാ മാനദണ്ഡങ്ങളെയും നശിപ്പിക്കുകയും രാജ്യത്തെ പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്തിൻ്റെ ഭാവിയായ യുവാക്കളും വിദ്യാർഥികളും ഉത്തരങ്ങളും ഉത്തരവാദിത്തവും ആവശ്യപ്പെടുന്നുവെന്നും രാഹുൽ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S