Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനും യഥാസമയം ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
കെ.എസ്.ആർ.ടി.സി യുടെ 50% ബസുകളും ഇൻഷ്വറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്.
കെ.എസ്.ആർ.ടി.സി എം.ഡിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കെ.എസ്.ആർ.ടി.സി ബസുകളെ ഇൻഷ്വറൻസ് പോളിസി എടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായി ചീഫ് ലാ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷ നൽകിവരുന്നുണ്ട്. ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി മുഖാന്തിരമാണ് ഇതു നടപ്പാ ക്കിയിട്ടുള്ളത്. ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാൻ കാലതാമസമുണ്ടായാൽ പരാതി സമർപ്പിക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
പൊതുപ്രവർത്തകനായ വിനോദ് മാത്യു വിൽസൺ സമർപ്പിച്ച പരാതിയിലാണ് നടപടി.
---------------
Hindusthan Samachar / Sreejith S