Enter your Email Address to subscribe to our newsletters

Kannyakumari (keralam), ഓഗസ്റ്റ് 27
വിവേകാനന്ദ റോക്ക് മെമ്മോറിയൽ, വിവേകാനന്ദ കേന്ദ്രം എന്നിവയുടെ ചെയർമാൻ എ. ബാലകൃഷ്ണൻ അന്തരിച്ചു. 1938 മെയ് 3 ന് കേരളത്തിൽ ജനിച്ച ബാലകൃഷ്ണന്‍ ഇന്ത്യൻ വ്യോമസേനയിലെ ഹ്രസ്വകാല സേവനത്തിന് ശേഷമാണ് വിവേകാനന്ദ കേന്ദ്രത്തിലേക്ക് എത്തിയത്. 1973 ൽ അദ്ദേഹം വിവേകാനന്ദ കേന്ദ്രത്തിലെ ആജീവനാന്ത തൊഴിലാളികളുടെ ആദ്യ സംഘത്തിൽ ചേർന്നു.
വിവേകാനന്ദ റോക്ക് മെമ്മോറിയലും വിവേകാനന്ദ കേന്ദ്ര കന്യാകുമാരിയും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ ജീവിതം ഒരു കർമ്മയോഗിയുടെ ഉദാഹരണമാണെന്ന് പറയുകയും ചെയ്തു. ഭാരത മാതാവിന്റെ സേവനത്തിനായി സ്വയം സമർപ്പിക്കുകയും വിവേകാനന്ദ കേന്ദ്രത്തെ 'ജീവനുള്ള സ്മാരകം' ആക്കുക എന്ന ഏക്നാഥ് റാണാ ഡേയുടെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.
ഉദിക്കുന്ന സൂര്യന്റെ നാട് ആയ അരുണാചൽ പ്രദേശിലു അദ്ദേഹം പ്രവർത്തിച്ചു. 1962ലെ ഇന്തോ-ചൈന യുദ്ധത്തിൻറെ പ്രത്യാഘാതങ്ങളിൽ നിന്ന് സംസ്ഥാനം കരകയറുന്ന സമയത്താണ് അദ്ദേഹം എത്തിയത്. വിദ്യാഭ്യാസത്തിലൂടെ അറിവ് പ്രചരിപ്പിക്കുകയും വിവേകാനന്ദ കേന്ദ്രത്തിന്റെ ഏക ലക്ഷ്യമായ 'മനുഷ്യനിർമ്മാണവും രാഷ്ട്രനിർമ്മാണവും' എന്ന ദൗത്യം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.
അരുണാചൽ പ്രദേശിലെ വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക്, സംസ്ഥാന സർക്കാർ 2014 ൽ അദ്ദേഹത്തിന്റെ മികച്ച സേവനത്തിന് സംസ്ഥാന അവാർഡ് നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ ജീവിതം ഒരു കർമ്മയോഗിയുടെ ഉദാഹരണമാണ്. അദ്ദേഹം ഭാരത മാതാവിന്റെ സേവനത്തിനായി സ്വയം സമർപ്പിക്കുകയും വിവേകാനന്ദ കേന്ദ്രത്തെ 'ജീവനുള്ള സ്മാരകം' ആക്കുക എന്ന ഏക്നാഥ് റാണാ ഡേയുടെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.
--------
Hindusthan Samachar / Sreejith S