ആത്മവിശ്വാസം വീണ്ടെടുത്ത് ഐഎസ്ആർഒ; ജിഎസ്എൽവി വിക്ഷേപണം വിജയം .
Sreeharikotta, 04 സെപ്റ്റംബര്‍ (H.S.) അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് ജിഎസ്എൽവി-എഫ്17 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. രാജ്യത്തിൻ
Isro


Sreeharikotta, 04 സെപ്റ്റംബര്‍ (H.S.)

അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് ജിഎസ്എൽവി-എഫ്17 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. രാജ്യത്തിൻ്റെ ബഹിരാകാശ പദ്ധതികളിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു.

ഏറ്റവും ഭാരമേറിയ പേലോഡ്

വെള്ളിയാഴ്ച പുലർച്ചെയാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി-എഫ്17 കുതിച്ചുയർന്നത്. ജിയോ സിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (Sub-GTO) പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിങ് ഉപഗ്രഹമാണ് ഇഒഎസ്-05. 2367 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ജിഎസ്എൽവി റോക്കറ്റ് വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡാണെന്ന് വി. നാരായണൻ വ്യക്തമാക്കി.

ഏറ്റവും ഭാരമേറിയ പേലോഡ്

വെള്ളിയാഴ്ച പുലർച്ചെയാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി-എഫ്17 കുതിച്ചുയർന്നത്. ജിയോ സിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (Sub-GTO) പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിങ് ഉപഗ്രഹമാണ് ഇഒഎസ്-05. 2367 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ജിഎസ്എൽവി റോക്കറ്റ് വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡാണെന്ന് വി. നാരായണൻ വ്യക്തമാക്കി.

വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിൻ്റെ പ്രവർത്തനം പൂർണമായും തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎസ്ആർഒയുടെ ചരിത്രത്തിലെ 19-ാമത്തെ ജിഎസ്എൽവി വിക്ഷേപണമാണിത്. 51.7 മീറ്റർ ഉയരവും 420.5 ടൺ ഭാരവുമുള്ള മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിൽനിന്നുള്ള 107-ാമത്തെ വിക്ഷേപണം കൂടിയാണിത്.

ഉപഗ്രഹം പൂർണസജ്ജമാകുന്നതോടെ രാജ്യത്തിന് തന്ത്രപ്രധാനമായ വിവരങ്ങൾ തത്സമയം ലഭ്യമാകും. മേഘങ്ങളില്ലാത്ത വ്യക്തമായ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന മൾട്ടി സ്പെക്ട്രൽ, ഹൈപ്പർ സ്പെക്ട്രൽ കാമറകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുഴുവൻ ഭൂപ്രദേശത്തിൻ്റെയും ചിത്രങ്ങൾ ഓരോ 30 മിനിറ്റിലും, പ്രത്യേക മേഖലകളുടെ ചിത്രങ്ങൾ അഞ്ച് മിനിറ്റ് ഇടവേളകളിലും പകർത്താൻ ഇതിലൂടെ സാധിക്കും.

ഐഎസ്ആർഒയിലെ മുഴുവൻ ശാസ്ത്രജ്ഞരുടെയും വ്യവസായ പങ്കാളികളുടെയും അക്കാദമിക സമൂഹത്തിൻ്റെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് ഈ വിജയമെന്ന് ചെയർമാൻ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ ഗഗൻയാൻ്റെ ആദ്യത്തെ ആളില്ലാ ദൗത്യം, നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) എന്നിവ ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

പ്രകൃതിദുരന്തങ്ങൾ, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ വേഗത്തിൽ നിരീക്ഷിക്കുന്നതിനും കാർഷിക മേഖലയിലെ വിലയിരുത്തലുകൾക്കും അതിർത്തികളിലെ സുരക്ഷാ നിരീക്ഷണങ്ങൾക്കും ഇത് വലിയ തോതിൽ സഹായകമാകും. കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി പ്രവചിക്കാനും ഇതിലൂടെ സാധിക്കും. രാജ്യത്തിൻ്റെ പ്രതിരോധ മേഖലയ്ക്കും ഈ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ മുതൽക്കൂട്ടാകും. ഉപഗ്രഹത്തിലുള്ള ത്രസ്റ്ററുകൾ ഉപയോഗിച്ച് വരും ദിവസങ്ങളിൽ ഇതിനെ അന്തിമ ഭ്രമണപഥ

ത്തിലേക്ക് മാറ്റും.

---------------

Hindusthan Samachar / Sreejith S


Latest News